ബിഹാറില്‍ സീറ്റ് ചർച്ച കീറാമുട്ടി തന്നെ: കടുംപിടുത്തം തുടർന്ന് ജെഡിയു, 12 സീറ്റിനായി ഇടത് പാർട്ടികളും
പട്‌ന: പ്രതിപക്ഷമായ 'ഇന്ത്യ' ബ്ലോക്കിന്റെ ഭാഗമായ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ആർജെഡിയും ജെഡിയുവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് ബീഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവ്. ചർച്ചകള്‍ നടക്കുകയാണെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിന്റെ രണ്ട് പ്രധാന സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണ്. ആർ ജെ ഡിയും ജെ ഡി യുവും തമ്മിൽ ഭിന്നത നിലനിൽക്കുന്നുവെന്ന ആശങ്ക ആർക്കും വേണ്ട, അതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടെന്നും വാർത്താ സമ്മേളനത്തില്‍ തേജസ്വി യാദവ് പറഞ്ഞു.

മഹാസഖ്യം രൂപീകരിച്ചത് സംസ്ഥാനത്ത് എത്ര ജോലികൾ നൽകിയെന്ന് നിങ്ങൾക്കറിയാമോ? സംവരണ ക്വാട്ട വർധിപ്പിച്ചു, ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തി, സ്വയം സഹായ സംഘങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. ലാലു-നിതീഷ് കൈകോർത്തതിന് ശേഷം അടുത്തിടെ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ ബിഹാർ് 50,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഞങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനാൽ ബിജെപി നേതാക്കൾ ഭയക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, 2019ൽ മത്സരിച്ച 17 ലോക്‌സഭാ സീറ്റുകളിൽ 16ലും ജയിച്ച ജെഡി(യു) സഖ്യകക്ഷിക്ക് വേണ്ടി തങ്ങളുടെ സീറ്റുകളൊന്നും വിട്ടുനൽകാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബിഹാറിലെ 40 സീറ്റുകളിൽ എത്ര സീറ്റിൽ തേജസ്വി യാദവിന്റെ ആർജെഡിക്ക് മത്സരിക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തയില്ല.
അതിനിടെ, സംസ്ഥാനത്തെ 40 സീറ്റുകളില്‍ മൂന്ന് ഇടതുപക്ഷ പാർട്ടികള്‍ ചേർന്ന് ൽ ഒരു ഡസൻ ലോക്‌സഭാ സീറ്റുകളിലും അവകാശവാദമുന്നയിച്ചിട്ടുണ്ട്. മൂന്ന് ഇടത് കക്ഷികളിൽ, സംസ്ഥാന നിയമസഭയിൽ 12 നിയമസഭാംഗങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അഞ്ച് സീറ്റുകൾക്ക് അവകാശവാദമുന്നയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവർ യഥാക്രമം നാലും മൂന്നും സീറ്റുകൾ തേടിയിട്ടുണ്ട്.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെപ്പോലുള്ള ഇടതുപാർട്ടികളുടെ നേതാക്കൾ ലോക്സഭാ സീറ്റുകൾക്കായി അവകാശവാദമുന്നയിക്കുന്നതിനായി ആർജെഡി, ജെഡിയു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അര, ബെഗുസാരായി, സിവാൻ, ജെഹാനാബാദ് തുടങ്ങിയ ചില പാർലമെന്റ് സീറ്റുകളിൽ പരമ്പരാഗതമായി ഇടതുപക്ഷ പാർട്ടികൾക്ക് വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ട്. "അവർ ഈ സീറ്റുകളിൽ നിലവില്‍ വിജയിക്കുന്ന അവസ്ഥയിലായിരിക്കില്ല, പക്ഷേ കൂട്ടായി അവർക്ക് സ്‌പൈൽസ്‌പോർട്ടോ കിംഗ് മേക്കറോ കളിക്കാൻ കഴിയും," രാഷ്ട്രീയ നിരൂപകനും പട്‌ന സർവകലാശാലയിലെ മുൻ പ്രൊഫസറുമായ നവൽ കിഷോർ ചൗധരി പറഞ്ഞു.
അറ, സിവാൻ, കാരക്കാട്ട്, ജഹാനാബാദ്, പട്‌ലിപുത്ര എന്നിവയ്ക്കായി സിപിഐ (എംഎല്‍) ആവശ്യപ്പെട്ടതായും ഖഗാരിയ, ഉജ്ജിയാർപൂർ, സമസ്തിപൂർ, മഹാരാജ്ഗഞ്ച് എന്നിവ സിപിഐഎം ആവശ്യപ്പെട്ടതായും ഇടതുപാർട്ടി വൃത്തങ്ങൾ ദി ഹിന്ദുവിനോട് പറഞ്ഞു. ബെഗുസരായ്, മധുബാനി, ബങ്ക എന്നിവിടങ്ങളിലാണ് സിപിഐ നോട്ടമിട്ടിരിക്കുന്നത്. ജെഡിയുവും ആർജെഡിയും സിപിഐക്ക് ബെഗുസാരായി മാത്രം വിട്ടുനൽകാനും മറ്റ് രണ്ട് ഇടതുപാർട്ടികളായ സിപിഐ (എം.എൽ), സി.പി.ഐ (എം) ന് ഒരു സീറ്റ് പോലും നൽകാതിരിക്കാനും തീരുമാനിച്ചതായും സൂചനകളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications