ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ആവശ്യമായ രേഖകള്‍ ഇല്ലാത്തവർക്ക് ഫോം പൂരിപ്പിച്ച് നല്‍കാം
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) ഭാഗമായി, ആവശ്യമായ രേഖകൾ ഇല്ലാത്തവർക്ക് പ്രത്യേക ഫോറങ്ങൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) സമർപ്പിക്കാമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ (CEO) അറിയിച്ചു. രേഖകൾ പിന്നീട് സമർപ്പിക്കാം. ഒപ്പിട്ട ഫോറങ്ങൾ ബി എല്‍ ഒമാർ ഉടൻ തന്നെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. രേഖകള്‍ പിന്നീട് ഹാജരാക്കിയാല്‍ മതി. പത്രപരസ്യത്തിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
"വോട്ടർമാർ ഫോട്ടോയും രേഖകളും ഉടൻ BLO-കൾക്ക് നൽകുക. രേഖകൾ ഇല്ലെങ്കിൽ, ഒപ്പിട്ട ഫോർമുകൾ സമർപ്പിക്കുക." ജൂലൈ 26-നാണ് ഫോർമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഹിന്ദി പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇല്ലെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം.

വോട്ടർമാർക്ക് ബി എല്‍ ഒയില്‍ ഫോമുകൾ ലഭിച്ചാലുടൻ അത് പൂരിപ്പിച്ച് ആവശ്യമായ രേഖകളും ഫോട്ടോയും സഹിതം തിരിച്ച് നൽകണമെന്ന് പരസ്യത്തില്‍ പറയുന്നത്. ആവശ്യമായ രേഖകളും ഫോട്ടോയും ലഭ്യമല്ലെങ്കിൽ, ഫോം പൂരിപ്പിച്ച് ബി എല്‍ ഒയ്ക്ക് നൽകിയാല്‍ മതിയെന്നും വ്യക്തമാക്കുന്നു.
അതേസമയം ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, വോട്ടർ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിന് സ്വീകരിക്കില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഭൂരിഭാഗം വോട്ടര്‍മാരും തിരിച്ചറിയല്‍ രേഖയായി കൈവശം വയ്ക്കുന്ന ഇവയെല്ലാം ഒഴിവാക്കുന്നതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നത്.
ജനന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ, വനാവകാശ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി അല്ലെങ്കിൽ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റുകൾ, സർക്കാർ ജീവനക്കാർക്കോ പെൻഷൻകാർക്കോ നൽകുന്ന രേഖകൾ, 1967 ന് മുമ്പ് വിവിധ പൊതു അധികാരികൾ നൽകിയ മറ്റ് രേഖകൾ എന്നിവയാണ് അംഗീകരിക്കപ്പെടുന്ന രേഖകളായി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിക്കുന്ന എംപി ജൂൺ 24 ലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications