കേന്ദ്രമന്ത്രിയുടെ വ്യാജ ഒപ്പിട്ട് കോടികൾ തട്ടി; ബിജെപി നേതാവ് മുരളീധർ റാവുവിനെതിരെ വഞ്ചനാ കേസ്
ദില്ലി: ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ തട്ടിപ്പ് കേസ്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തായിരുന്നു മുരളീധർ റാവുവിന്റെ തട്ടിപ്പ്. ഇതാനായി ഇയാൾ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പും ഉപയോഗിച്ചു.
മുരളീധർ റാവു ഉൾപ്പെടെ എട്ടു പേർക്കെതിരെ ഹൈദരാബാദ് പോലീസ് വഞ്ചാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമ എക്സിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്താണ് വ്യവസായിയിൽ നിന്ന് മുരളീധർ റാവു 2. 17 കോടി രൂപ തട്ടിയെടുത്തത്.

ഹൈദരാബാദ് സ്വദേശികളായ മഹിപാൽ റെഡ്ഡി ഭാര്യ പ്രവർണ റെഡ്ഡി എന്നിവരിൽ നിന്നാണ് മുരളീധർ റാവു പണം തട്ടിയത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഒപ്പുള്ള വ്യാജ കത്തും ഇതാനായി ഇയാൾ കാണിച്ചു.
റാവുവിന്റെ അടുത്ത അനുയായി കൃഷ്ണ കിഷോർ, ബിജെപി പ്രാദേശിക നേതാക്കളായ എസ് ചന്ദ്രശേഖർ റെഡ്ഡി, ശ്രീകാന്ത്, ശ്രീനിവാസ്, രാമചന്ദ്ര റാവു തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ. അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് മുരളീധർ റാവും പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications