സിന്ദൂരം മായ്ച്ചവരെ പാഠംപഠിപ്പിക്കാന്‍ അവരുടെ സഹോദരിയെന്നെ അയച്ചു; കേണല്‍ സോഫിയ ഖുറേഷിക്കെതിരേ ബിജെപി മന്ത്രി
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ അഭിനമാനമായി മാറിയ സൈനിക ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചതും സോഫിയ ആയിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ പെണ്‍കരുത്തിന്റെ പ്രതീകമായിട്ടാണ് സോഫിയയെ വിശേഷിപ്പിക്കുന്നത്. കറ കളഞ്ഞ ദേശസ്നേഹികളും കൂടിയാണ് കേണല്‍ സോഫിയയുടെ കുടുംബം.
ഇപ്പോഴിതാ കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആദിവാസി ക്ഷേമ മന്ത്രി കുന്‍വര്‍ വിജയ് ഷായാണ് ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവേ സൈനിക ഉദ്യോഗസ്ഥയ്ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

ഓപ്പറേഷന് സിന്ദൂറില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിനെക്കുറിച്ച് പുകഴ്ത്തുന്നതിനിടെയാണ് കേണല്‍ സോഫിയക്കെതിരേ വര്‍ഗീയ പരാമര്‍ശം ചൊരിഞ്ഞത്. 'നമ്മുടെ പെണ്മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചവര്‍ക്ക് ഉചിതമായ മറുപടി നല്കാന് നമ്മള് അവരുടെ സഹോദരിയെത്തന്നെ അയച്ചു' എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും മാനസികാവസ്ഥ എപ്പോഴും സ്ത്രീ വിരുദ്ധമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സായുധ സേനയെ അപമാനിക്കുകയാണ് ബിജെപി മന്ത്രി ചെയ്തതെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് ആവശ്യപ്പെട്ടു.
വിജയ് ഷായുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സൈന്യത്തിനും സ്ത്രീകള്‍ക്കും അപമാനകരമാണെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥര്‍ക്ക് മതമില്ലെന്നും അവരെ ഹിന്ദുക്കളായോ മുസ്ലീങ്ങളായോ ആയിട്ടല്ല ആരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഒരു മതമേയുള്ളൂ. അത് രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് വിശദീകരിച്ചു. വിഷയത്തില്‍ ഇടപെട്ട ബിജെപി മന്ത്രിക്ക് കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.
ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. ഇന്ത്യന്‍ സൈന്യത്തില്‍ മികച്ച റെക്കോര്‍ഡുകളാണ് കേണല്‍ ഖുറേഷിക്ക് സ്വന്തമായുള്ളത്.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications