ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനേഡിയൻ പ്രവിശ്യാ തലവൻ: ഫലം കാണുമെന്ന് പ്രതികരണം
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം തുടരുമ്പോൾ കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനഡയിലെ പ്രവിശ്യാ തലവൻ. "വളർച്ചയുണ്ടാവുന്നത് മാറ്റത്തിനൊപ്പമാണ്, മാറ്റം എല്ലായ്പ്പോഴും എളുപ്പമല്ല. വളർച്ച മികച്ച അവസരങ്ങളും നൽകുന്നുവെന്നാണ് സ്കാച്ചെവൻ പ്രവിശ്യാ തലവൻ സ്കോട്ട് മോയുടെ പ്രസ്താവന. ദില്ലിയിൽ ആരംഭിച്ച കർഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് പല രാജ്യങ്ങളും നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കാനഡയിൽ സമാനമായ രീതികൾ നടപ്പിലാക്കിയതുകൊണ്ടുള്ള ഫലം ദീർഘകാലം കൊണ്ട് അനുകൂലമായ നീക്കം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്സ് (ഐസിസിസി) സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം പ്രതിധ്വനിപ്പിച്ചുകൊണ്ടിരിക്കെ, കർഷക പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ ഏറ്റവും മുതിർന്ന കനേഡിയൻ നേതാവാണ് മോ, ഇന്ത്യൻ വംശജരായ പലരും, പ്രധാനമായും പഞ്ചാബിൽ വേരുകളുള്ളവരും പുതിയ നിയമങ്ങളെ എതിർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012 ൽ കനേഡിയൻ ഗോതമ്പ് ബോർഡ് നിർത്തലാക്കിയതിനുശേഷം കഴിഞ്ഞ വർഷത്തെ കാർഷിക നിയന്ത്രണനിയന്ത്രണ നടപടികൾക്ക് ശേഷം മോ തന്റെ പ്രവിശ്യയിലെ അവസ്ഥയുമായാണ് കർഷക പ്രതിഷേധത്തെ താരതമ്യം ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ കാർഷിക ഉൽപാദന സംവിധാനവുമായി സാമ്യമുള്ള ആ ബോർഡിന്, സസ്കാച്ചെവൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ കാനഡയിലും സമാനമായ സാധനങ്ങളുടെ മേൽ കുത്തക നിലനിന്നിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
പ്രാരംഭത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും പരിഷ്കാരം ഈ പ്രവിശ്യകളിലും പ്രത്യേകിച്ച് സസ്കാച്ചെവാനിലും കാർഷിക മേഖലയുടെ വിപ്ലവകരമായ പരിവർത്തനത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് കാർഷിക ഉൽപാദനത്തിലും കയറ്റുമതിയിലും ഉയർച്ചയിലേക്ക് നയിച്ചുവെന്നും ഐസിസിസി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.
2021 ലെ ഇന്ത്യയിലെ പ്രതിഷേധങ്ങളും 2012 ലെ സസ്കാച്ചെവാന്റെ അനുഭവവും തമ്മിൽ മോ കൂടുതൽ സമാനതകളും കണ്ടെത്തി. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത് വെല്ലുവിളികൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ പ്രവിശ്യയിലെ കർഷകർ ആ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു, പുതിയ പരിഷ്കാരം വളരെ മികച്ച അവസരങ്ങളാണ് നൽകിയതെന്നും ഇതോടെ സ്കാച്ചെവന്റെ ധാന്യ കയറ്റുമതി ഏകദേശം 17 ബില്യൺ ഡോളറിലെത്തുകയും ഇപ്പോഴും അത് ഗണ്യമായി വർധിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
"കാർഷിക മേഖലയിൽ മാറ്റം അനിവാര്യമാണെന്ന് ഇന്ത്യയിൽ വിശാലമായ അഭിപ്രായ സമന്വയമുണ്ട്. പരിഷ്കാരങ്ങളുടെ ദിശയിലും സ്വഭാവത്തിലും സമവായമുണ്ട്. പരിഷ്കാരങ്ങളെക്കുറിച്ചുള്ള സംഭാഷണം ആഗോള അനുഭവത്തിലൂടെ അറിയിക്കുന്നുവെന്നാണ് ചർച്ചയിൽ പങ്കെടുത്ത ഒട്ടാവയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പറഞ്ഞത്, . "
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications