ജോഷിമഠില്‍ അടിയന്തര ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍; അവലോകനയോഗം ചേര്‍ന്ന് പ്രധാനമന്ത്രി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വിള്ളലില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും വേണ്ട പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതിസന്ധി നേരിടാന്‍ വിദഗ്ധര്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുകയാണ് എന്ന് അധികൃതര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ജോഷിമഠിലും പരിസരങ്ങളിലും ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമി തകര്‍ച്ചയ്ക്ക് കാരണമാകുംഎന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എന്‍ ഡി ആര് എഫ്) ഒരു ടീമും സംസ്ഥാന ദുരന്ത സേനയുടെ നാല് ടീമുകളും ജോഷിമഠില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്.
വ്യക്തവും സമയബന്ധിതവുമായ പുനര്‍നിര്‍മ്മാണ പദ്ധതി തയ്യാറാക്കണം എന്നും തുടര്‍ച്ചയായ ഭൂകമ്പ നിരീക്ഷണം നടത്തണം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ജോഷിമഠിനായി ഒരു റിസ്ക് സെന്‍സിറ്റീവ് നഗര വികസന പദ്ധതിയും വികസിപ്പിക്കണം എന്നും പ്രസ്താവനയില്‍ പറഞ്ഞു.
ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറിയും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗങ്ങളും നാളെ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
അതേസമയം ദുരിതബാധിത പ്രദേശങ്ങള്‍ ന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈദരബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് എന്നിവയോട് സാറ്റലൈറ്റ് ഇമേജറിയിലൂടെ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഇതിനോടകം 600 ലേറെ കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. അതിശൈത്യത്തിനിടെ വീട് നഷ്ടപ്പെട്ടത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ ചമോലി ജില്ലയിലെ ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ചാര്‍ധാം ഓള് - വെതര്‍ റോഡ് (ഹെലാംഗ്-മാര്‍വാരി ബൈപാസ്), എന്‍ ടി പി സിയുടെ ഹൈഡല്‍ പദ്ധതി തുടങ്ങിയ മെഗാ പ്രോജക്ടുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ ഒന്നാണ് ജോഷിമഠ്.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications