Get Updates
Get notified of breaking news, exclusive insights, and must-see stories!

12% ജിഎസ്ടി ഒഴിവാക്കിയേക്കില്ല... ജിഎസ്ടി നഷ്ടപരിഹാര സെസ് വീതിച്ചെടുക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും

ജിഎസ്ടി നഷ്ടപരിഹാര സെസ് വിശാലമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ചട്ടക്കൂടിലേക്ക് മടക്കി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ധാരണയിലെത്തിയേക്കും. വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മിച്ച സെസ് പിരിവുകള്‍ പങ്കിടുന്നതിനെക്കുറിച്ചും ഒരു സമവായം ഉയര്‍ന്നുവരുന്നു എന്നാണ്‌ല വിവരം.

ആഡംബര വസ്തുക്കള്‍, പുകയില, കല്‍ക്കരി, എസ്യുവികള്‍ എന്നിവയ്ക്ക് ചുമത്തുന്ന നഷ്ടപരിഹാര സെസ് ഈ സാമ്പത്തിക വര്‍ഷം 1.67 ലക്ഷം കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി 2017 ല്‍ നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്തുന്നതിനായി അവതരിപ്പിച്ച എട്ട് വര്‍ഷത്തെ നഷ്ടപരിഹാര കാലയളവ് 2026 മാര്‍ച്ചില്‍ അവസാനിക്കാനിരിക്കുകയാണ്.

GST

കൊവിഡ് മഹാമാരിയുടെ സമയത്ത് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രം 2.69 ലക്ഷം കോടി രൂപ കടം വാങ്ങിയിരുന്നു. സെസ് പിരിവുകള്‍ ആണ് ഇതില്‍ നിന്ന് തിരിച്ചടവിനായി ഉപയോഗിച്ചത്. വായ്പകള്‍ ഏതാണ്ട് തീര്‍ന്നതോടെ, ഏകദേശം 40,000 കോടി രൂപയുടെ മിച്ചം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഈ തുക കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിഭജിച്ചെടുത്തേക്കും.

അതേസമയം, 12% ജിഎസ്ടി സ്ലാബ് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ലാബിലെ മിക്ക ഇനങ്ങളും 5% നിരക്കിലേക്ക് മാറ്റുന്നത് നികുതി അടിത്തറ വിശാലമാക്കുമെന്നും ഹ്രസ്വകാല വരുമാന നഷ്ടം നികത്തുമെന്നുമുള്ള തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇതിന് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് വിവരം.

നിലവില്‍ 12% നികുതി ചുമത്തുന്ന ഇനങ്ങളില്‍ പാക്കേജുചെയ്ത കുടിവെള്ളം, സൈക്കിളുകള്‍, വെണ്ണ, ജാമുകള്‍, സോളാര്‍ ഉപകരണങ്ങള്‍, മര ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 'വരുമാന പിരിവിനെ നികുതി നിരക്കിന്റെ കണ്ണിലൂടെ മാത്രം കാണരുത്. ഇത് നികുതി നിരക്കിന്റെയും നികുതി അടിത്തറയുടെയും പ്രവര്‍ത്തനമാണ്,' ഒരു ഉദ്യോഗസ്ഥന്‍ ദി മിന്റിനോട് പറഞ്ഞു.

സെസ് പുതിയ ഫോര്‍മാറ്റിലേക്ക് എങ്ങനെ മാറ്റാമെന്ന് ജിഎസ്ടി കൗണ്‍സിലിനെ നിര്‍ദേശിക്കാന്‍ സഹമന്ത്രി പങ്കജ് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം, ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൗണ്‍സില്‍ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കുന്നത് ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു, പ്രത്യേകിച്ച് ആര്‍ബിഐയുടെ പണ ലഘൂകരണവും സമീപകാല ആദായനികുതി ഇളവുകളും കൂടിച്ചേര്‍ന്നാല്‍. റിപ്പോര്‍ട്ട് അനുസരിച്ച്, കേന്ദ്ര ജിഎസ്ടി പിരിവ് ഈ വര്‍ഷം 11.3% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+