4 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം, സംശയം മൂത്ത് ഭാര്യയേയും മകനേയും കുത്തിക്കൊന്നു!!!
ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു ദീപ്തി.
ചെന്നൈ: ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് യുവതിയേയും മകനേയും കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിയായ ദീപ്തി(29) ആണ് കൊല്ലപ്പെട്ടത്. ഭാര്യയേും മകനേയും കൊന്നത് താന്‍ തന്നെയാണെന്ന് ദീപ്തിയുടെ ഭര്‍ത്താന് ലോകനാഥന്‍ സമ്മതിച്ചു. ഇയാളുടെ രണ്ടാം ഭാര്യയാണ് ദീപ്തി.
നാല് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ലോകനാഥന്‍ ദീപ്തിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ഇത്. വേറെ വേറെ വീടുകളില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു ദീപ്തി. എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് ഇവര്‍ പെരുമാറിയിരുന്നത്. എന്നാല്‍ ലോകനാഥന് ഇത് ഇഷ്ടമായിരുന്നില്ല.

ഭാര്യയ്ക്ക് അവിഹിതമുള്ളതായി ലോകനാഥന്‍ സംശയിച്ചിരുന്നു. ഇതിന്റേ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും വഴക്ക് നടന്നു. കത്തിയെടുത്ത് ദീപ്തിയേയും മകനേയും കുത്തിക്കൊന്നു. ലോകനാഥന്‍ തന്നെ പോലീസില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications