ജ്യോതിരാദിത്യ സിന്ധ്യയെ നിര്‍ത്തിപ്പൊരിച്ച് കോണ്‍ഗ്രസ്! വ്യാജ വിതരണക്കാരൻ! മിണ്ടാതെ സിന്ധ്യ!
ഭോപ്പാല്‍: പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയതോടെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ആക്രമിക്കാനുളള ഒരു അവസരവും പാഴാക്കാതെ കോണ്‍ഗ്രസ്. 22 എംഎല്‍എമാരുമായി കമല്‍നാഥ് സര്‍ക്കാരിനെ വലിച്ച് താഴെയിട്ടാണ് സിന്ധ്യ മറുകണ്ടം ചാടിയത്.
അതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും പൊതുശത്രുവായി സിന്ധ്യ മാറിയിരിക്കുകയാണ്. കൊവിഡ് കാലത്ത് സിന്ധ്യയെ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചൂടേറിയ ഏറ്റുമുട്ടൽ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ കോണ്‍ഗ്രസുകാരനായ ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ ചൂടേറിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ കൊവിഡ് കാരണം ദുരിതത്തിലായവര്‍ക്ക് വിതരണം ചെയ്ത സാധനങ്ങളെ ചൊല്ലിയാണ് കോണ്‍ഗ്രസ് സിന്ധ്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിവാദങ്ങളുടെ തുടക്കം
സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍ ജില്ലയില്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി സഹായം എത്തിച്ചിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം പേരില്‍ വിതരണം ചെയ്ത വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ സഹായമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുന്‍ മന്ത്രിയും ബിജെപി അനുകൂലിയുമായ മഹേന്ദ്ര സിംഗ് സിസോദിയയുടെ ട്വീറ്റോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം.

റേഷന്‍ വിതരണം
ഗുണയിലേയും ബാമോരിയിലേയും 2000 പേര്‍ക്ക് സിന്ധ്യ ഫൗണ്ടേഷന് റേഷന്‍ വിതരണം നടത്തി എന്നാണ് ട്വീറ്റ്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ അടക്കം റേഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. സിന്ധ്യയ്ക്ക് സിസോദിയ ട്വിറ്ററില്‍ നന്ദിയും രേഖപ്പെടുത്തി. തൊട്ട് പിറകേയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്.

സിന്ധ്യയെ പൂട്ടി രംഗത്ത്
കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര സിംഗ് ചൗഹാനാണ് സിന്ധ്യയെ പൂട്ടി രംഗത്ത് വന്നത്. റിലയന്‍സ് റിലീഫ് ഫണ്ടില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ സാധനങ്ങളാണ് സ്വന്തം പേരില്‍ സിന്ധ്യ വിതരണം നടത്തുന്നത് എന്നാരോപിച്ചാണ് ചൗഹാന് വീഡിയോ പോസ്റ്റ് ചെയ്തത്. മുന്‍സിപ്പാലിറ്റിയില്‍ വിതരണത്തിനായി റിലയന്‍സ് ഫൗണ്ടേഷനില്‍ നിന്നും എത്തിച്ചതാണ് ഈ സാധനങ്ങള്‍ എന്നും ചൗഹാന് ആരോപിച്ചു.

പ്രതികരിക്കാതെ സിന്ധ്യ
പാക്കറ്റുകള്‍ക്ക് മേലെ റിലയന്‍സിന്റെ സ്ലിപ്പ് ഉണ്ടായിരുന്നു. സ്വന്തം സ്വാധീനം ഉപയോഗിച്ച് ഈ സ്ലിപ്പുകള്‍ സിന്ധ്യ നീക്കം ചെയ്തുവെന്നും പകരം തന്റെയും നരേന്ദ്രമോദിയുടേയും പേരെഴുതിയ സ്ലിപ്പ് ഒട്ടിച്ചുവെന്നും വ്യാജ വിതരണക്കാരനായി സിന്ധ്യ മാറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സിന്ധ്യക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കാന്‍ സിന്ധ്യ തയ്യാറായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications