കോണ്‍ഗ്രസിന് കണ്ഫ്യൂഷന്, പ്രശാന്ത് വന്നാല്‍ നന്നാവുമോ? സംശയങ്ങള്‍ ഇക്കാര്യത്തില്‍
ദില്ലി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ പടര്‍ന്നത്. എന്നാല്‍ പ്രശാന്തിന്റെ വരവുറപ്പിച്ചവര്‍ തന്നെ ഇപ്പോള്‍ സംശയത്തിലാണ്. അദ്ദേഹം വരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലാകെ സംശയമാണ്. പ്രശാന്തും മറ്റ് പാര്‍ട്ടികളുമായുള്ള ബന്ധമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.
ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി
പക്ഷേ 2024ല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ പ്രശാന്തിനെ ആവശ്യവുമാണ്. കൂടെ നിര്‍ത്താതെ മറ്റ് മാര്ഗമില്ലെന്ന്് കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനും നന്നായിട്ടറിയാം. അതുകൊണ്ട് എല്ലാ നേതാക്കളെയും ഒന്നിപ്പിച്ച്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് രാഹുലും സോണിയയും.

തിങ്കളാഴ്ച്ച കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നാകെ അമ്പരന്ന് നില്‍ക്കുകയാണ്. പ്രധാന കാരണം തെലങ്കാന രാഷ്ട്രീയ സമിതിയുമായി പ്രശാന്തിന്റെ ഐപാക്ക് കരാറുണ്ടാക്കിയതാണ്. ഇല്ലെങ്കില്‍ ഇന്ന് തന്നെ കോണ്‍ഗ്രസില്‍ പ്രശാന്ത് എത്തുമായിരുന്നു. എതിരാളികളുമായി രാഷ്ട്രീയ കരാറുണ്ടാക്കുന്നത് കോണ്‍ഗ്രസിന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണ്. അതാണ് പ്രശാന്ത് തെറ്റിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രശാന്തിനെ കൊണ്ടുവരുന്ന കാര്യം ഇനിയും നീളാനാണ് സാധ്യത. കെ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിന്റെ കടുത്ത എതിരാളിയാണ്. അതുകൊണ്ട് വിട്ടുവീഴ്ച്ചയ്ക്ക് സംസ്ഥാന നേതൃത്വം എന്തായാലും തയ്യാറാവില്ല.

പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവില്‍ പ്രധാന നിര്‍ദേശം മറ്റ് പാര്‍ട്ടികളുമായി ബന്ധപ്പെടരുതെന്നായിരുന്നു. ഇത് തെറ്റിച്ചാണ് ഐപാക്ക് മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നിരിക്കുന്നത്. ഒന്നുകില്‍ ഐപാക്കുമായി അകലം പാലിക്കാന്‍ പ്രശാന്ത് തയ്യാറാവേണ്ടി വരും. താനിപ്പോള്‍ ഐപാക്കിന്റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ പ്രശാന്ത് വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാ തീരുമാനങ്ങളും പ്രശാന്ത് വഴിയാണ് ഇപ്പോഴും എടുക്കുന്നതെന്നാണ് സൂചന. ഇതാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കുന്നത്. അതേസമയം ദേശീയ തലത്തില്‍ കെസിആറുമായി അടക്കം കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കേണ്ടി വരും. അതുകൊണ്ട് തര്‍ക്കം വിശാല അര്‍ത്ഥത്തിലുള്ള കോണ്‍ഗ്രസിന്റെ പ്ലാനിനെ തകര്‍ക്കുമെന്ന് ഉറപ്പാണ്.

പ്രശാന്തിന്റെ വരവില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. പാര്‍ട്ടി താഴോട്ട് പോവുന്നത് കൊണ്ട് പ്രശാന്തിനെ കൊണ്ടുവന്നാല്‍ മാത്രമേ രക്ഷപ്പെടൂ എന്ന നിലപാടിലാണ് സീനിയര്‍ നേതാക്കള്‍. പ്രിയങ്ക ഗാന്ധി, അംബികാ സോണി എന്നിവര്‍ പ്രശാന്ത് വരുന്നതിനോട് പൂര്‍ണ യോജിപ്പുള്ളവരാണ്. ദിഗ് വിജയ് സിംഗ്, മുകുള്‍ വാസ്നിക്ക്, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേശ് എന്നിവര്‍ താല്പര്യമുണ്ടെന്നും ഇല്ലെന്നുമുള്ള നിലപാടിലാണ്. അതേസമയം കെസി വേണുഗോപാല്‍, എകെ ആന്റണി, എന്നിവര്‍ പ്രശാന്തിന്റെ നല്ല വശങ്ങളും നെഗറ്റീവ് വശങ്ങളും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ വ്യക്തിപരമായ നിലപാട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

പ്രശാന്തിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിലെ പ്രധാന പ്രശ്നം വിശ്വാസ്യത കുറവാണ്. മറ്റ് പാര്‍ട്ടികളുമായി സഹകരിക്കുന്ന പ്രശാന്തിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് ചോദ്യം. അതേസമയം കോണ്‍ഗ്രസ് രണ്ട് തട്ടിലായത് പ്രശാന്തിന് കൂടുതല്‍ ഗുണം ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം പ്രശാന്തിന് നല്കാന് രാഹുലും സോണിയയും തയ്യാറാവും. അതിന് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയുമുണ്ടാവും. പാര്‍ട്ടിയിലെ മാറ്റം പ്രശാന്തിന്റെ വകയുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രശാന്ത് മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചില എതിര്‍പ്പുകള്‍ കോണ്‍ഗ്രസിലുണ്ട്. പ്രശാന്തിന്റെ മറ്റ് താല്പര്യങ്ങള് ഇതിനൊപ്പം ചേര്‍ന്ന് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ജി23 പ്രശാന്ത് വേണ്ടെന്ന നിലപാട് അറിയിച്ച് കഴിഞ്ഞു. എന്നാല്‍ ശശി തരൂരിനെ പോലുള്ളവര്‍ എതിര്‍പ്പറിയിച്ചിട്ടില്ല. പ്രശാന്ത് നേരത്തെ മമത ബാനര്‍ജിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു. അതേസമയം തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ ഉപദേഷ്ടാവായിരുന്നു പ്രശാന്ത്. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിന്റെ എതിരാളികളായിരുന്നു. എന്നാല്‍ ബംഗാളിലും ആന്ധ്രപ്രദേശിലും ഒരുപോലെ കോണ്‍ഗ്രസ് വട്ടപൂജ്യമായി. പ്രശാന്തിന്റെ പ്ലാന്‍ ഇതിനോടകം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോര്‍ന്നിരിക്കുകയാണ്. പ്രശാന്ത് വരുന്നതോടെ കോണ്‍ഗ്രസിലെ വലിയൊരു ഉപജാപ സംഘം തുറന്നുകാട്ടപ്പെട്ടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications