Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജസ്ഥാനിൽ കോൺഗ്രസിന് അധികാര തുടർച്ച,റെക്കോഡ് ഭൂരിപക്ഷം നേടും'; ജോൺ വിനേഷ്യസ്

കൊച്ചി: രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടർച്ച നേടുമെന്ന ആത്മവിശ്വാസം പങ്കിട്ട് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ പതിവ് ഇത്തവണ ആവർത്തിക്കില്ലെന്നും ബിജെപിക്ക് ഇക്കുറിയും രാജസ്ഥാൻ എളുപ്പമാകില്ലെന്നും കെപിസിസി സെക്രട്ടറി ജോൺ വിനേഷ്യസ് പറഞ്ഞു. മലയാളി കൂടിയായ ജോൺ കോൺ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിറസാന്നിധ്യമായിരുന്നു. സച്ചിൻ പൈലറ്റിനൊപ്പമായിരുന്നു ജോൺ.

സച്ചിൻ ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തിൽ ടോങ്ക് മണ്ഡലത്തിൽ നിന്നും വിജയിക്കുമെന്ന് അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു. രാജസ്ഥാനിലെ കോൺഗ്രസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്നും സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിൽ അതൃപ്തി രൂക്ഷമാണെന്നുമുള്ള റിപ്പോർട്ടുകൾ ജോൺ തള്ളി. ഇരുവരും ഒരുമിച്ചാണ് നീങ്ങുന്നതെന്നും ഇരുവരും തമ്മിൽ യാതൊരു തർക്കങ്ങളും ഇല്ലെന്നും ജോൺ പറഞ്ഞു.

 gehlot-1

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങൾ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. പാർട്ടിയുടെ ആഭ്യന്തര സർവ്വേകളിൽ അധികാര തുടർച്ച നിലനിർത്തുകയെന്നത് എളുപ്പമല്ലെന്നായിരുന്നു തുടക്കത്തിലെ കണ്ടെത്തൽ. എന്നാൽ ജനകീയ പദ്ധതികൾ ഗുണം ചെയ്യുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. മാത്രമല്ല ബിജെപിയിലെ ആഭ്യന്തര വിഷയങ്ങളും ഇത്തവണ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നു.

പ്രീ പോൾ സർവ്വേകളിൽ പലതും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നതായിരുന്നു. മാത്രമല്ല പോളിംഗ് ശതമാനത്തിലെ കുറവും തങ്ങൾക്ക് അനുകൂലമാണെന്ന നിലയിലാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. സംസ്ഥാനത്തെ ട്രെന്റ് അനുസരിച്ച് ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമ്പോഴെല്ലാം ബി ജെ പിയാണ് അധികാരത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ 2018 നെ അപേക്ഷിച്ച് നേരിയ കുറവാണ് പോളിംഗിൽ രേഖപ്പെടുത്തിയത്.

അതേസമയം തുടർഭരണം ലഭിച്ചാലും സർക്കാർ രൂപീകരിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ഇത്തവണയും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അശോക് ഗെഹ്ലോട്ടിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നൽകിയാൽ സച്ചിൻ ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. സച്ചിനെ പരിഗണിച്ചാൽ ഗെഹ്ലോട്ടും തന്റെ അനുയായികളെ ഒപ്പം നിർത്തി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയേക്കും എന്നാണ് വിലയിരുത്തലുകൾ. രാജസ്ഥാന്റെ വിധിയെന്താകുമെന്നറിയാൻ ഡിസംബര്ഡ മൂന്ന് വരെ കാത്തിരിക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+