എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്കുള്ള സംവരണം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ള ക്വാട്ട പരിധി ഉയർത്താനുള്ള പാർട്ടി എം പി രാഹുൽ ഗാന്ധിയുടെ നിർദ്ദേശം കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി)പിന്താങ്ങിയതായി റിപ്പോർട്ട്. യു പി എ സർക്കാർ നടത്തിയ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെടുകയും പുതിയ സെൻസസ് ആവശ്യപ്പെടുകയും ചെയ്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പുതുതായി രൂപീകരിച്ച പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യയുടെ ഭാഗമായ ജനതാദൾ (യുണൈറ്റഡ്) തലവനും ഇതിനകം തന്നെ സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തി. കഴിഞ്ഞ വർഷം ജൂണിൽ ബീഹാർ മന്ത്രി സഭയാണ് ജാതി സർവേയുടെ തീരുമാനം എടുത്തത്.

എല്ലാ കമ്മ്യൂണിറ്റികളുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ കണക്ക് നേടുകയും വികസന പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സർവേയുടെ ഉദ്ദേശമെന്ന് കുമാർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്ന് പാർട്ടിക്ക് നിർണായക ജനവിധി ലഭിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതി യോഗം അവസാനിച്ചതായി എക്‌സിലെ ഒരു പോസ്റ്റിൽ കോൺഗ്രസ് പാർട്ടി പറഞ്ഞു.
2024 ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സംഘടനയുടെ തയ്യാറെടുപ്പ് ഇത് വീണ്ടും ഉറപ്പിക്കുന്നു. കോൺഗ്രസ് പാർട്ടി മുന്നോട്ടുള്ള പോരാട്ടത്തിന് പൂർണ സജ്ജമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. ക്രമസമാധാനം, സ്വാതന്ത്ര്യം, സാമൂഹികവും സാമ്പത്തികവുമായ നീതി, സമത്വം, തുല്യത എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഞങ്ങൾ നിറവേറ്റും, "കോൺഗ്രസ് വ്യക്തിമാക്കി.
അതേസമയം, രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് അഭിപ്രായം പറഞ്ഞു. കേരളത്തിൽ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കാവ്‍ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പിന്നീട് അയോഗ്യത വന്നപ്പോൾ രാഹുലിന് അനുകൂലമായ വികാരം കേരളത്തിൽ ഉണ്ടായി എന്നും ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കൽ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.












Click it and Unblock the Notifications