വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...
ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിനുള്ളിലേയ്ക്കുള്ള അനധികൃത പ്രവേശനം തടയുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ദില്ലി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വിമാനയാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ഫോട്ടോ ഉള്‍പ്പെട്ട തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ലോകത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരമൊരു നടപടിയുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി രംഗത്തെത്തുന്നത്. തുര്‍ക്കിയിലെ ഇസ്താന്ബുളില് യാത്രക്കാര്‍ ചമഞ്ഞെത്തിയവരായിരുന്നു ഭീകരാക്രമണം നടത്തിയത്. ഇത് ഇന്ത്യയിലെയും വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നീക്കം.

സുരക്ഷ
എയര്‍ലൈന്‍ ഡാറ്റാബേയ്സില് അപ് ലോഡ് ചെയ്യുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും വിമാനത്താവളത്തിലെത്തുന്നവരുടെ മുഖവുമായി യോജിക്കുന്നുവെങ്കില്‍ മാത്രം പ്രവേശനം നല്കുന്ന സംവിധാനമാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തുക.

ഏവിയേഷന്‍ ബ്യൂറോ
ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഈ വര്‍ഷം 30തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുമ്പോള്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഏവിയേഷന്‍ ബ്യൂറോയുടെ നിര്‍ദ്ദേശം.

പരീക്ഷണാര്‍ത്ഥം
ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഈ സംവിധാനം പരീക്ഷണാര്‍ത്ഥം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഗെയിറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ലക്ഷ്യം
ലോകത്ത് വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അനധികൃതമായി വിമാനത്താവളത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നവരെ തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. യാത്രക്കാരെന്ന വ്യാജേന എത്തി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നവരെ കുരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രവേശനം
ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെക്കുറിച്ചുള്ള വിശദവിവരങ്ങളും ഫോട്ടോകളും വിമാനത്താവള അധികൃതര്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഈ വിവരങ്ങളും ഫോട്ടോകളുമായി ഒത്തുനോക്കിയായിരിക്കും ഭാവിയില്‍ യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക.

ടിക്കറ്റ്
യാത്രക്കാരുടെ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചാണ് നിലവില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. പ്രവേശന കവാടത്തില്‍വച്ച് ബാഗുകളോ മറ്റ് ലഗ്ഗേജുകളോ പരിശോധിക്കുന്ന കീഴ് വഴക്കം ഇപ്പോഴില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications