ഡൽഹി ഭല്‍സ്വയിലെ തീപിടുത്തം; പൂർണമായും അണക്കാൻ രണ്ട് ദിവസം വേണമെന്ന് ഉദ്യോഗസ്ഥർ
ഡൽഹി; വടക്കൻ ഡൽഹിയിലെ ഭൽസ്വ ലാൻഡ്‌ഫിൽ പടർന്ന് പിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിലേറെയായി എട്ടോളം അഗ്‌നിശമന സേനാംഗങ്ങൾ ഈ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇത് പൂർണ്ണമായും അണയ്ക്കാൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തീ ജനവാസ മേഖലകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇത് ഏത് വിധേനയും നിയന്ത്രണവിധേയമാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഭൽസ്വയിലെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ തന്നെ 13 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തം മൂലം ഉണ്ടായ പുക പ്രദേശത്തെ മേഘങ്ങളെ എല്ലാം ചാര നിറത്തിൽ ആക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരവും കനത്ത പുകപടലങ്ങൾ തങ്ങളെ ശ്വാസം മുട്ടിക്കുന്നതായി പ്ര ദേശവാസികൾ പറഞ്ഞിരുന്നു. തൊണ്ടവേദന, കണ്ണ് ചൊറിച്ചിൽ, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും തങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് സ്ഥലത്തെ താമസക്കാർ പരാതിപ്പെട്ടിരുന്നു.

" നിലവിൽ എട്ട് അഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്ത് പ്രവർത്തിക്കുന്നത്. തീ അണയ്ക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരും. ഞങ്ങളുടെ ടീമുകൾ അത് അണയ്ക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്." ഒരു ഫയർ ഓഫീസർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും സ്ഥലത്തെ ഉയർന്ന താപനില ഡംയാർഡ് സൈറ്റുകളിൽ മീഥെയ്ൻ വാതകത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചതായിരിക്കാം തീ പിടുത്തതിന് കാരണം എന്നാണ് ചില ഉദ്യോഗസ്ഥരുടെ നി ഗമനം. അതേ സമയം നഗരത്തിലെ മാലിന്യനിക്ഷേപത്തിൽ അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിന് കാരണം മുനിസിപ്പൽ കോർപ്പറേഷനിലെ അഴിമതിയാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കുറ്റപ്പെടുത്തി.
തീപിടിത്തമുണ്ടായതിനെ കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഗോപാല്‍ റായ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോട് (ഡി പി സി സി) ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം മൂന്ന് പൗരസമിതികളും ഭരിക്കുന്ന ബിജെപിയെ 'പൂര്‍ത്തിയാക്കും' എന്ന് ആം ആദ്മി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ ലാൻഡ്ഫിൽ സൈറ്റിൽ ഈ വർഷം മൂന്ന് തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 28 ന് ഉണ്ടായ തീപിടുത്തം 50 മണിക്കൂറിന് ശേഷം ആണ് അണക്കാൻ സാധിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications