പുതുവര്‍ഷത്തില്‍ അടിച്ചു പൂസായി വീട്ടിലേക്കുള്ള വഴി മറന്നോ? ഇവര്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി
ബെംഗളൂരു: പുതുവര്‍ഷത്തില്‍ അടിച്ചു പൂസായി വീട്ടിലേക്കു പോകാനുള്ള വഴി മറന്നവര്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക സഹായ പാക്കേജ്. അമിതമായി മദ്യപിച്ച് നടക്കാന്‍ പോലും വയ്യാത്തത്ര പൂസായെങ്കില്‍ അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കും. സാക്ഷാല്‍ ആഭ്യന്തര മന്ത്രി ജി. പരമേശ്വര തന്നെയാണ് ഈ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ മദ്യപിച്ച് ബോധമില്ലാതെ റോഡില്‍ കിടക്കുന്നവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ പൊലീസ് വണ്ടി തയ്യാറായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ എല്ലാവര്ക്കും ഈ 'സൗജന്യ ടാക്സി' സേവനം ലഭിക്കില്ലെന്നും മദ്യപിച്ച് എഴുന്നേറ്റ് നില്ക്കാന് പോലും ശേഷിയില്ലാത്ത 'അതീവ ഗുരുതരാവസ്ഥയില്‍' ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകള്‍ക്കും പബ്ബുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, അധികം മദ്യപിക്കാത്തവര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതും അനുവദിക്കില്ല.

ലഹരി തലയ്ക്ക് പിടിച്ച് വീട്ടിലേക്കുള്ള വഴി മറന്നവര്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ കിടന്ന് ലഹരിയുടെ കെട്ട് ഒക്കെ ഒന്ന് ഇറങ്ങിയ ശേഷം മാന്യന്മാരായി വീട്ടിലേക്ക് മടങ്ങാം. ബെംഗളൂരുവിന് പുറമെ മൈസൂരു, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഈ സ്പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ സ്ത്രീകള്‍ നേരിടാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്താണ് ഇത്തരമൊരു മുന്‍കരുതല്‍ എന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ മദ്യപിച്ച് സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കന്നഡക്കാരേക്കാള്‍ കൂടുതല്‍ പുറത്തുനിന്നുള്ളവരാണ് ബെംഗളൂരുവില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തുന്നതെന്നും അവര്‍ അടിച്ചുപൊളിക്കുമ്പോള് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വീട്ടില്‍ കൊണ്ടുവിടുമെന്ന് കരുതി മദ്യപിച്ച് വണ്ടിയോടിക്കാമെന്ന് ആരും കരുതേണ്ട. നഗരത്തില്‍ 160 ഇടങ്ങളില്‍ ബ്രീത്ത് അനലൈസറുമായി പൊലീസ് സംഘം കാവലുണ്ടാകും. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ പിഴയും കേസുമായി പൊലീസിന്റെ വക 'പുതുവര്‍ഷ സമ്മാനവും' ഉറപ്പാണ്. പോലീസുകാരുടെ ദേഹത്ത് ബോഡി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ തര്‍ക്കിക്കാനും നില്‍ക്കേണ്ടതില്ല. എല്ലാം കമാന്‍ഡ് സെന്ററില്‍ തത്സമയം കാണാം.
ആഘോഷത്തിനിടയില്‍ ആരെങ്കിലും തട്ടിപ്പിനോ വില്ലത്തരത്തിനോ മുതിര്‍ന്നാല്‍ അവരെ നേരിടാന്‍ 20,000 പൊലീസുകാരും വനിതാ സ്ക്വാഡും ബെംഗളൂരു നഗരത്തില്‍ ഉടനീളം കറങ്ങുന്നുണ്ടാകും. ചുരുക്കത്തില്‍, സുരക്ഷിതമായി ആഘോഷിച്ചാല്‍ സുരക്ഷിതമായി വീട്ടിലെത്താം, അല്ലെങ്കില്‍ പൊലീസിന്റെ അടിയോടെ പുതുവര്‍ഷം തുടങ്ങാം.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications