ഡോളോ കുറിച്ച് നല്കാന് 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്
ന്യൂദല്‍ഹി: പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' വ്യാപകമായി കുറിച്ചു നല്കാന് ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപയുടെ സൗജന്യം നല്കിയ മരുന്ന് കമ്പനിയുടെ നടപടി അതീവ ഗൗരവമുള്ള വിഷയമാണ് എന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിന്റെ ഉത്തരവാദിത്തം കമ്പനികളുടേതു മാത്രമാക്കണം എന്ന് ആവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തില്‍ 10 ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഉയര്‍ന്ന ലാഭം ഉറപ്പാക്കാന്‍ ഡോളോ ഗുളികകള്‍ നിര്‍മ്മിക്കുന്ന കമ്പനി 650 മില്ലിഗ്രാം മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തുവെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സഞ്ജയ് പരീഖ് ആരോപിച്ചു.

വിഷയം അവതരിപ്പിച്ചപ്പോള്‍ പാട്ടു കേള്‍ക്കുന്നത് പോലെ സുഖമുള്ള കാര്യമല്ല താന്‍ കേള്‍ക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. ഈയിടെ എനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന മരുന്ന് ഇതാണ്. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഞങ്ങള്‍ അത് പരിശോധിക്കും,'' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നേരത്തെ ഡോളോ 650 ഉല്പാദകരായ മൈക്രോ ലാബ്സ് ലിമിറ്റഡിന്റെ മരുന്നുകള്‍ കുറിച്ചു നല്കാന് സൗജന്യം പറ്റിയ വകയില്‍ 1000 കോടിയോളം രൂപയുടെ അഴിമതി ഡോക്ടര്‍മാര്‍ നടത്തിയെന്ന് ആദായ നികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 500 മില്ലിഗ്രാം വരെയുള്ള ഏത് ടാബ്ലെറ്റിന്റെയും വിപണി വില നിയന്ത്രണവിധേയമാണെന്ന് ഹരജിക്കാര്‍ പറഞ്ഞു.

എന്നാല്‍ 500 മില്ലിഗ്രാമില്‍ കൂടുതലുള്ള മരുന്നിന്റെ വില ബന്ധപ്പെട്ട ഫാര്‍മ കമ്പനിക്ക് നിശ്ചയിക്കാം. കേന്ദ്രത്തിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം കൂടുതല്‍ വസ്തുതകള്‍ കോടതിയുടെ അറിവിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നും അഭിഭാഷകന് പറഞ്ഞു. സെപ്തംബര്‍ 29 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ലിസ്റ്റ് ചെയ്തു.

ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ ലാബ്സ് ലിമിറ്റഡിന്റെ ഒമ്പത് സംസ്ഥാനങ്ങളിലെ 36 സ്ഥാപനങ്ങളില്‍ ജൂലൈ ആറിന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പൊതുതാല്‍പ്പര്യമുള്ള സുപ്രധാന വിഷയമാണിത് അതീവ ഗൗരവത്തോടെ കോടതി ഇത് പരിഗണിക്കണം എന്നും പരീഖ് പറഞ്ഞു. അതേസമയം കൈക്കൂലി വാങ്ങുന്നവര്‍ ഡോക്ടര്‍മാരായതിനാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടവരല്ലെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വാദം.

2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദ, ധാര്‍മ്മികത) റെഗുലേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, അനുബന്ധ ആരോഗ്യ മേഖലയുമായുള്ള ബന്ധത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്നുവെന്നും ഇത് പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ പണം, സമ്മാനങ്ങള്‍, വിനോദം, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ സ്വീകരിക്കുന്നത് നിരോധിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications