Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിർത്തി തർക്കം: നവംബറിൽ നാല് തവണ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച, സംഘർഷം അയയുന്നു!!

ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും ഈ മാസം നാല് തവണ കൂടിക്കാഴ്ച നടത്തും. നവംബർ 10 ന് നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വെച്ചും നവംബർ 17 ന് ബ്രിക്സ് ഉച്ചകോടിയിൽ വെച്ചും നവംബർ 21 ന് ജി 20 ഉച്ചകോടിയിൽ വെച്ചുമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിക്സ്, എസ്‌സി‌ഒ ഗ്രൂപ്പിംഗ് എന്നിവയ്ക്ക് റഷ്യ ആതിഥേയത്വം വഹിക്കുമ്പോൾ ജി -20 സൗദി സംഘടിപ്പിക്കുന്നത് സൌദി അറേബ്യയിലായിരിക്കും. നവംബർ 12 മുതൽ 15 വരെ നടക്കുന്ന 15-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വെച്ചും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും.

മൂന്ന് തവണ

മൂന്ന് തവണ

കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായതിന് ശേഷം ആദ്യമാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. അതിർത്തി തർക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ പലതവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച നിർണ്ണായകമാണ്. ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ അടിവരയിടുന്നതിനും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ത്യ അടിവരയിടുന്നതിനുള്ള സുപ്രധാന വേദിയാണ് എസ്‌സി‌ഒ. അതേസമയം, വളരെയധികം ക്ഷമയോടെയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ വൺഇന്ത്യയോട് പറയുന്നു.

 ദീർഘകാലം കൊണ്ട്

ദീർഘകാലം കൊണ്ട്

അതിർത്തി തർക്കത്തിൽ പെട്ടെന്നുള്ള പരിഹാരം ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ദീർഘകാലം കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ആഗ്രഹിക്കുന്നത്. ഇതേക്കുറിച്ച് ഞങ്ങൾ സംസാരിക്കേണ്ടത് പ്രധാനമാണ്, അതിനാൽ ചർച്ചയ്ക്കുള്ള സാധ്യതകൾ തുറന്നിടുകയാണ്. ഇന്ത്യയുമായുള്ള ചർച്ചയ്ക്കിടെ ചൈന കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം വർധിപ്പിക്കുന്നത് സംബന്ധിച്ച് അസ്വീകാര്യമായ ചില ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

 ആവശ്യം നിരസിച്ചു

ആവശ്യം നിരസിച്ചു

കിഴക്കൻ ലഡാക്കിൽ പാൻഗോങ്ങ് സോയിൽ ഫിംഗർ 5ൽ ചൈനീസ് സൈനിക പട്രോളിംഗ് നടത്തണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യ ഫിംഗർ 3 വരെയാണ് പട്രോളിംഗ് നടത്തുന്നത്. എന്നാൽ ചൈന മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ചൈന കയ്യടിക്കിയിട്ടുള്ള അക്സായ് ചിന്നിന്റെ ഭാഗമാണ് ഫിംഗർ 4. ചൈന മുന്നോട്ടുവെച്ച ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ഫിംഗർ 4 അതിർത്തികൾക്കപ്പുറത്തേക്ക് എത്തുമെന്നാണ് ഇതിനോടടുത്ത വൃത്തങ്ങൾ വൺഇന്ത്യയോട് പ്രതികരിച്ചത്. ഈ നിർദേശം നിരസിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ചൈനീസ് ആവശ്യം

ചൈനീസ് ആവശ്യം


1959 ലെ ഒരു വരിയിലൂടെ എൽ‌എസിയെക്കുറിച്ചുള്ള ചൈനീസ് ധാരണ പാംഗോംഗ് ത്സോ തടാകത്തിന്റെ ഫിംഗർ 4 ലൂടെ കടന്നുപോകുന്നു. മറുവശത്ത്, തടാകത്തിന്റെ ഫിംഗർ 8 ലൂടെയാണ് ഈ രേഖ കടന്നുപോകുന്നതെന്നാണ് ഇന്ത്യൻ ധാരണ. പീപ്പിൾസ് ലിബറേഷൻ ആർമി ഫിംഗർ 8 മുതൽ ഫിംഗർ 4 വരെ ഒരു റോഡ് നിർമ്മിച്ചിരുന്നു. പാൻഗോങ് തടാകത്തിന്റെ കരയിലുള്ള റെസാങ് ലാ റെചിൻ ലാ റിഡ്ജ് ലൈനിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻവാങ്ങണമെന്ന ചൈനീസ് നിർദേശം ഇന്ത്യ നിരസിച്ചിരുന്നു.

ചർച്ചയ്ക്ക് ധാരണ

ചർച്ചയ്ക്ക് ധാരണ

തർക്ക പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിന്റെ ഭാഗമാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനിക കമാൻഡർ തല ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ക്രിയാത്മകമായിരുന്നു. ഇരു രാജ്യങ്ങളുടേയും നിലപാടുകൾ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സൈനിക നയതന്ത്ര ചാനലുകളിലൂടെ ചർച്ചകൾ നടത്താമെന്നും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+