ചൈനയിലെ മുൻ ഇന്ത്യൻ പ്രതിനിധി; വിക്രം മിശ്രി പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ചൈനയിലെ മുൻ ഇന്ത്യൻ പ്രതിനിധി; വിക്രം മിശ്രി പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഡൽഹി: വിക്രം മിശ്രിയെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. ജനുവരി ഒന്നിന് ഇദ്ദേഹം ചുമതല ഏൽക്കും. ഡെപ്യൂട്ടി എൻ എസ് എ യും റഷ്യയിലെ മുൻ അംബാസഡറുമായ പങ്കജ് സരണിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ നിയമനം.
വിക്രം മിസ്രി, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ ഇനി എൻ എസ് എ അജിത് ഡോവലിനൊപ്പവും ഐ പി എസി ൽ നിന്നുള്ള മറ്റ് രണ്ട് ഡെപ്യൂട്ടി എൻ എസ് എമാരായ രജീന്ദർ ഖന്ന, ദത്താത്രേയ പദ്സാൽജിക്കർ എന്നിവർക്കൊപ്പം പ്രവർത്തിക്കും. ചൈനയിലെ അംബാസഡറായ ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഇദ്ദേഹം തിരിച്ചെത്തിയിരുന്നു.

അതിർത്തി തർക്കത്തിനിടെ ചൈനയിൽ ദൂതനായി സേവനമനുഷ്ഠിച്ചിരുന്നു വിക്രം മിശ്രി. 1989 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹം വിദേശ കാര്യ മന്ത്രാലയത്തിന്റെ (എം ഇ എ) ആസ്ഥാനത്തും പ്രധാനമന്ത്രിയുടെ ഓഫീസിലും വിവിധ പദവികളിൽ സേവനമ അനുഷ്ഠിച്ചിട്ടുണ്ട്. 20 മാസത്തെ അതിർത്തി തർക്കത്തിൽ ഇദ്ദേഹം ബീജിംഗുമായി ഉള്ള ബന്ധം കൈകാര്യം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള മാമല്ലപുരത്തെ കൂടിക്കാഴ്ച ഏകോപിപ്പിച്ചത് ബെയ്ജിംഗിൽ മിസ്രിയുടെ കാലത്താണ്. 2020 ഏപ്രിൽ മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) 20 മാസത്തെ സ്റ്റാൻഡ് ഓഫ് സമയത്ത് ചൈനീസ് സർക്കാരുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനും പകർച്ചവ്യാധി സമയത്ത് ഏകോപിപ്പിക്കുന്നതിനും വിക്രമായിരുന്നു.
നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. 2020 ജൂണിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഒരു അഭിമുഖത്തിൽ ചൈനയുമായി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു അദ്ദേഹം. കൂടാതെ ഉഭയകക്ഷി ബന്ധത്തിന്റെ ബാക്കി പുരോഗതിക്ക് അതിർത്തിയിൽ സമാധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈനയുമായി ഇടപെടുന്നതിലുള്ള മിസ്‌റിയുടെ വൈദഗ്‌ധ്യം ഡെപ്യൂട്ടി എൻ എസ് എ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശ്നങ്ങൾ നിലനിൽക്കെ, ഡിസംബർ 7 - ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മിസ്രിക്ക് വെർച്വൽ യാത്രയയപ്പ് നൽകിയിരുന്നു. ഇത് അവിടെ "അദ്ദേഹത്തിന്റെ ഭരണ കാലത്തെ കഠിനാധ്വാനത്തെ" പ്രശംസിച്ച് വഴിയൊരുക്കി.
അതേസമയം, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഇന്ത്യൻ മിഷനുകളിലും മിസ്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാർ റാവത്ത് മിശ്രിയുടെ പിൻഗാമിയായി ഇദ്ദേഹം ചൈനയിലെ അംബാസഡറായി. ഈ സെൻസിറ്റീവ് പദവി ലഭിക്കുന്നതിന് മുമ്പ് നെതർലൻഡ്‌സിലെ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച റാവത്തിന്റെ നിയമനം നീണ്ടുനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തി സംഘർഷത്തിന് ഇടയിലാണ്.
എന്നാൽ, കഴിഞ്ഞ 20 മാസമായി ഇന്ത്യയും ചൈനയും തമ്മിൽ ഏർപ്പെട്ടിരുന്ന തർക്കം പരിഹരിക്കുന്നതിനാണ് മുമ്പ് ഹോങ്കോങ്ങിലും ബീജിംഗിലും സേവനമനുഷ്ഠിച്ച മന്ദാരിൻ നന്നായി സംസാരിക്കുന്ന റാവത്തിന് മുൻഗണന നൽകുന്നത്. ഇന്ത്യ-ചൈന ബോർഡർ അഫയേഴ്‌സ് (ഡബ്ല്യു എം സി സി) കൺസൾട്ടേഷനും കോർഡിനേഷനും വേണ്ടിയുള്ള അവസാന വർക്കിംഗ് മെക്കാനിസം യോഗം ഈ വർഷം നവംബറിൽ ആണ് നടന്നത്.
സമാധാനവും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂർണ്ണമായും പാലിച്ചുകൊണ്ട്, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ അവശേഷിക്കുന്ന തർക്കങ്ങൾക്ക് നേരത്തെ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു രാജ്യങ്ങളും കൂടിക്കാഴ്ചയ്ക്ക് ശേഷം സമ്മതിച്ചിരുന്നു.












Click it and Unblock the Notifications