വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി തുടരുന്നു, ഇന്ന് മാത്രം തടസ്സപ്പെട്ടത് 25 വിമാന സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ശനിയാഴ്ച്ച മാത്രം 25 വിമാന സര്‍വീസുകള്‍ക്കാണ് ഭീഷണി നേരിട്ടത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ അടക്കമുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ഭീഷണി നേരിട്ടത്.
അധികൃതരുമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ മുബൈയില്‍ നിന്ന് ഇസ്താംബുളിലേക്കുള്ള 6ഇ17 വിമാനവും, ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള 6ഇ 11 വിമാന സര്‍വീസുമാണ് തടസ്സപ്പെട്ടത്.

ജോധ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന് ഇന്‍ഡിഗോ അറിയിച്ചു. സുരക്ഷാ ഭീഷണി ഈ വിമാനത്തിന് നേരിട്ടിരുന്നു. ഡല്‍ഹി ഉടനെ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെ വേഗത്തില്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു.സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ അഞ്ചോളം വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അവര്‍ സ്ഥിരീകരിച്ചിട്ടില്ല. ആകാശ എയറിനെയും വ്യാജ ബോംബ് ഭീഷണി ബാധിച്ചിട്ടുണ്ട്. ചില വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടുവെന്നും ആകാശ എയര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര വിമാന സര്‍വീസുകളെയാണ് ബാധിച്ചതെന്ന് കമ്പനി അറിയിച്ചിട്ടില്ല.
അഞ്ചോളം വിമാനങ്ങളാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. ആകാശ എയര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സുരക്ഷാ സാഹചര്യം പരിശോധിക്കുകയാണ്. യാത്രക്കാരെ സഹായിക്കാന്‍ ടീം റെഡിയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആകാശ എയര്‍ലൈന്‍ അറിയിച്ചു.
എയര്‍ ഏഷ്യയുടെയും സ്പൈസ്ജെറ്റിന്റെയും അഞ്ച് വീതം വിമാനങ്ങളും വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ടി വന്നു. ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നു. ബോംബ് ഭീഷണി ഇമെയിലിലൂടെയാണ് ലഭിച്ചത്. പരിശോധനയില്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.
189 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നിരുന്നു. ഈ ആഴ്ച്ച മാത്രം എഴുപതോളം വ്യാജ ബോംബ് ഭീഷണികളാണ് ഉണ്ടായിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications