കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കശ്മീരിലെ നീക്കം തടയാന്‍ യുഎന്‍ സഹായം തേടി ഇമ്രാന്‍ ഖാന്‍; കിടിലന്‍ മറുപടി

  • By S Swetha
Google Oneindia Malayalam News

ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സിംല കരാര്‍ ഉയര്‍ത്തിക്കാട്ടി യുഎന്‍ മേധാവിയുടെ മറുപടി. കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്ന് പ്രസ്താവിക്കുന്ന സിംല കരാര്‍ പരാമര്‍ശിച്ച ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ് അയല്‍വാസികളോട് പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജമ്മു കശ്മീരിന്റെ നിലയെ ബാധിച്ചേക്കാവുന്ന നടപടികള്‍ കൈക്കൊള്ളരുതെന്ന് ഗുട്ടറസ് ഇന്ത്യയോടും പാകിസ്ഥാനോടും ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രംതിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രം

അതേസമയം, മോദി സര്‍ക്കാര്‍ കശ്മീരികള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി പ്രയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ആഗോള സമൂഹം ഇടപെടണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. കര്‍ഫ്യൂ പിന്‍വലിക്കുമ്പോള്‍ കശ്മീരിലെ കശ്മീരികള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്, വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇമ്രാന്‍ ഖാന്റെ പ്രതികരണം.

 ഈ സാഹചര്യം ആദ്യം

ഈ സാഹചര്യം ആദ്യം

ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് 46,000 സൈനികരെയാണ് താഴ്വരയില്‍ വിന്യസിച്ചത്. ഇത്തരമൊരു സാഹചര്യം ഇതാദ്യായാണ് കശ്മീരില്‍. സംസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, ഫോണ്‍ കണക്ഷനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രസ്താവനയില്‍ പറഞ്ഞു, ''ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച 1972 ലെ കരാറിനെ സെക്രട്ടറി ജനറല്‍ അനുസ്മരിക്കുന്നു.

 യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടു

യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടു


ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് അനുസൃതമായി ജമ്മു കശ്മീരിന്റെ അന്തിമ നില സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന് കരാറില്‍ പ്രസ്താവിക്കുന്നു. യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയുടെ അപേക്ഷയ്ക്ക് സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് മറുപടി ഇതായിരുന്നു. 1972 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച സിംല കരാര്‍ അല്ലാതെ അന്താരാഷ്ട്ര ഇടപെടലിനെ കുറിച്ച് സെക്രട്ടറി ജനറല്‍ ഓഫീസ് ഒരു തരത്തിലും പരാമര്‍ശിച്ചില്ല. പാകിസ്ഥാന്റെ നിര്‍ദ്ദേശവും ഇടപെടലും നിരസിക്കുന്നതിനിടയില്‍, ''കശ്മീരിലെ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഗുട്ടെറസ് ആശങ്കാകുലനായിരുന്നു'', അത്തരം നടപടികള്‍ ''മേഖലയിലെ മനുഷ്യാവകാശ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്ന്'' ഗുട്ടറസിന്റെ വക്താവ് പറഞ്ഞു.

കശ്മീരികള്‍ക്ക് ആശംസ

കശ്മീരികള്‍ക്ക് ആശംസ

40 മിനിറ്റ് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരികള്‍ക്ക് ഈദ് ആശംസ നേരുമ്പോഴും കശ്മീരില്‍ പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു. ''കശ്മീരികള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി പ്രയോഗിക്കാന്‍ ബിജെപി സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് മോദിയുടെ അഭിസംബോധനയ്ക്ക് മറുപടിയായി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുമ്പോള്‍, പാക് അധിനിവേശ കശ്മീരില്‍ (പികെ) നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്.

 കൂടാതെ, യുഎന്‍ അടക്കമുള്ള എല്ലാ കക്ഷികളോടും നിയന്ത്രണം ചെലുത്താന്‍ ആവശ്യപ്പെടുമ്പോള്‍, ഇന്ത്യന്‍ സ്ഥാനപതിയെ ഇസ്ലാമാബാദില്‍ നിന്നും പുറത്താക്കുക, ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തുക, സമാധാന ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതുവരെയുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ക്രമീകരണങ്ങളും അവലോകനം ചെയ്യുക എന്നിവയിലൂടെ പാകിസ്ഥാന്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ സംഝോധ എക്‌സ്പ്രസ് നിര്‍ത്തി ഇടുകയും ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, യുഎന്‍ അടക്കമുള്ള എല്ലാ കക്ഷികളോടും നിയന്ത്രണം ചെലുത്താന്‍ ആവശ്യപ്പെടുമ്പോള്‍, ഇന്ത്യന്‍ സ്ഥാനപതിയെ ഇസ്ലാമാബാദില്‍ നിന്നും പുറത്താക്കുക, ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തുക, സമാധാന ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതുവരെയുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ക്രമീകരണങ്ങളും അവലോകനം ചെയ്യുക എന്നിവയിലൂടെ പാകിസ്ഥാന്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ സംഝോധ എക്‌സ്പ്രസ് നിര്‍ത്തി ഇടുകയും ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.


കൂടാതെ, യുഎന്‍ അടക്കമുള്ള എല്ലാ കക്ഷികളോടും നിയന്ത്രണം ചെലുത്താന്‍ ആവശ്യപ്പെടുമ്പോള്‍, ഇന്ത്യന്‍ സ്ഥാനപതിയെ ഇസ്ലാമാബാദില്‍ നിന്നും പുറത്താക്കുക, ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തുക, സമാധാന ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതുവരെയുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ക്രമീകരണങ്ങളും അവലോകനം ചെയ്യുക എന്നിവയിലൂടെ പാകിസ്ഥാന്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ സംഝോധ എക്‌സ്പ്രസ് നിര്‍ത്തി ഇടുകയും ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Iman Khan seeks UN help in India's action in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X