കര്‍ണാടകം ബിജെപി നേടും!! അവസാന ലാപ്പില്‍ സാധ്യതകള്‍ ഇങ്ങനെ
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്ന് പ്രവചനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി എക്സിക്യൂട്ട് ചെയര്‍പേഴ്സണുമായി പ്രണോയ് റോയ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് പ്രവചിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് കര്‍ണാടകത്തില്‍ പ്രണോയ് പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ തള്ളി ബിജെപി തന്നെ വിജയം നേടുമെന്ന് പ്രണോയ് പറയുന്നു. സര്‍വ്വേയിലെ മറ്റ് കണ്ടെത്തലുകള്‍ ഇങ്ങനെ

വന്‍ അട്ടിമറികള്‍
വന്‍ അട്ടിമറികള്‍ അവസാനം സംഭവിക്കുന്ന ചരിത്രമാണ് കര്‍ണാകയ്ക്ക് അവകാശപ്പെടാന്‍ ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ഒരു അട്ടിമറിയിലൂടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്.

ഒരുമിച്ച്
കേവലഭൂരിപക്ഷം ലഭിച്ചിട്ടും അവസാന നിമിഷം കോണ്‍ഗ്രസ് പുറത്തെടുത്ത ചില തന്ത്രങ്ങളാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുമിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിനേയും നേരിടുന്നത്.

ബിജെപിക്കൊപ്പം
സഖ്യം ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം ബിജെപിക്കൊപ്പമാകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

സീറ്റുകള്‍
കര്‍ണാടകത്തില്‍ ആകെ 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേടാനാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2014 ല്‍ ലഭിച്ചതിനേക്കാള്‍ രണ്ട് സീറ്റ് അധികം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരത്തിനിറങ്ങിയത്.
കോണ്‍ഗ്രസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിഎസിന് 2 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

സാധ്യത തള്ളാതെ
അതേസമയം ബിജെപി 17 സീറ്റുകള്‍ 2014 ല്‍ നേടിയിരുന്നു. ഇത്തവണ പക്ഷേ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായേക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. അവസാന നിമിഷത്തില്‍ ഒരു അട്ടിമറി സാധ്യതയും സര്‍വ്വേ തള്ളുന്നില്ല.

അനുകൂലമാകും
അങ്ങനെയെങ്കില്‍ ബിജെപി 20 സീറ്റുകള്‍ വരെ നേടാന്‍ സാധ്യത ഉണ്ടെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ഒരുപരിധി വരെ ബിജെപിക്ക് അനുകൂലമായെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.

തര്‍ക്കങ്ങള്‍
സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് തര്‍ക്കങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാനായി വലിയ രീതിയില്‍ പണം ഒഴുക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മോദി തന്നെ
2014 പോലെ മോദി തരംഗങ്ങള്‍ ഇല്ലേങ്കിലും നരേന്ദ്ര മോദിക്ക് കര്‍ണാടകത്തില്‍ ജനപ്രീതി കൂടുതല്‍ ആണെന്നും സര്‍വ്വേ പ്രവചിക്കുന്നു. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ബിജെപിക്കാണ് സ്വാധീനം.

പിന്തുണ
അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുതിര്‍ന്ന ആളുകളുടെ പിന്തുണയാണ് കൂടുതല്‍. നഗര പ്രദേശങ്ങളില്‍ ബിജെപി ആധിപത്യം നേടുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications