കർഷക പ്രതിഷേധം ചര്‍ച്ചയ്‌ക്കെടുത്ത ബ്രിട്ടീഷ് പാർലമെന്റിനെതിരെ ഇന്ത്യ, 'അപമാനിച്ചു'
ഒരു ലക്ഷത്തിലധികം പേർ ഒപ്പുവെച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബ്രിട്ടന്റെ നടപടി
ന്യൂഡൽഹി: ഇന്ത്യയിലെ കർഷകരുടെ സുരക്ഷയെക്കുറിച്ചും മാധ്യമ സ്വതന്ത്രത്തെക്കുറിച്ചും ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങൾ ഉന്നയിച്ച നടപടിയെ വിമർശിച്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും ബ്രിട്ടീഷ് പാർലമെന്റ് ആക്ഷേപിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കി.

"ബ്രിട്ടീണിൽ നിന്നുൾപ്പടെയുള്ള പല വിദേശ മാധ്യമങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. തുടക്കം മുതൽ എന്താണ് സംഭവിക്കുന്നതെന്നതിനും അവർ സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യയിൽ മാധ്യമ സ്വതന്ത്ര്യം ഇല്ലെയെന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല." ഇന്ത്യൻ ഹൈക്കമ്മിഷണറുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം വിഷയം ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ബ്രിട്ടൺ അറിയിച്ചു.
മാർച്ച് നാലിനാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ വെസ്റ്റ് മിൻസ്റ്റർ ഹാളിൽ ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടന്നത്. ഒരു ലക്ഷത്തിലധികം പേർ ഒപ്പുവെച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന കാർഷിക സമരത്തെക്കുറിച്ചും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസൺ നിവേദനത്തിൽ ഒപ്പുവെച്ചെന്ന വാർത്തകൾ വെസ്റ്റ് ലണ്ടൻ കൺസർവേറ്റീവ് പാർട്ടി നിഷേധിച്ചിരുന്നു.
ചർച്ചയിൽ മനുഷ്യാവകാശ സംരക്ഷണത്തിന് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും അറസ്റ്റിനോ അക്രമത്തിനോ ഭയപ്പെടാതെ അധികാരികളെ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്നും പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞു.
"കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് വിഷയമാണെന്ന് യുകെ സർക്കാർ ഇതിനകം പറഞ്ഞിട്ടുണ്ട്. അതിനാൽ ഞങ്ങൾ ഇപ്പോൾ പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. പ്രതിഷേധക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങൾ ചർച്ച ചെയ്യുന്നു വാട്ടർ കാനോണുകളും കണ്ണീർ വാതകവും പോലീസും കർഷകരും തമ്മിലുള്ള ആവർത്തിച്ചുള്ള ഏറ്റുമുട്ടലും ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുന്നതും ആശങ്കാജനകമാണ്. നിരവധി കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്." സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മാർട്ടിൻ ഡേ അഭിപ്രായപ്പെട്ടു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
അതേസമയം കർഷകരുടെയും മാധ്യമപ്രവർത്തകുടെയും സുരക്ഷയിൽ പ്രതിപക്ഷ എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഗുരുതരമായ പ്രശ്നമാണെന്ന് ലേബർ പാർട്ടി നേതാവ് ജെറേമി വില്ലിയേഴ്സ് പറഞ്ഞു.
ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications