Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ പ്രചാരണം പ്രിയങ്ക നയിക്കും, രണ്ടിടത്ത് ക്ലിക്കായി, ഹാട്രിക്കടിക്കാന്‍ കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി. രണ്ട് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ നയിച്ചതും, വിജയത്തിലേക്ക് എത്തിച്ചതും പ്രിയങ്കയായിരുന്നു. രാജസ്ഥാനിലൂടെ പ്രിയങ്കയ്ക്കായി ഹാട്രിക്ക് അടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പൊതുയോഗങ്ങളുടെ നീണ്ട നിരയാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ പത്തിന് ടോങ്കിലെ നിവായിലായിരുന്നു റാലിയുടെ തുടക്കം.

ഒക്ടോബര്‍ ഇരുപതിന് ദൗസയിലെ സിക്രായില്‍ വമ്പനൊരു റാലിയിലൂടെ പ്രിയങ്ക വീണ്ടും സംസ്ഥാനത്താകെ തരംഗമായിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി ശിശ്‌റാം ഓലയുടെ പ്രതിമ ഇന്ന് അവര്‍ അനാച്ഛാദനം ചെയ്യും. ജുന്‍ജുനുവിലെ ആരാദവാട്ടയിലെ പൊതുയോഗത്തിലാണ് പ്രതിമയുടെ അനാച്ഛാദനം. പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കാനുള്ള പ്രധാന കാരണം കര്‍ണാടകയിലും, ഹിമാചല്‍ പ്രദേശിലും നേടിയ വിജയങ്ങളാണ്.

priyanka-gandhi

രണ്ടിടത്തും പ്രിയങ്കയായിരുന്നു പ്രചാരണത്തെ നയിച്ചത്. ബിജെപിയായിരുന്നു ഇവിടെയെല്ലാം വീഴ്ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് പ്രചാരണം പൂര്‍ണമായും നയിച്ചത് പ്രിയങ്കയായിരുന്നു. സച്ചിനായിരുന്നു പാര്‍ട്ടിയുടെ നിരീക്ഷകന്‍. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ താരപ്രചാരക. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

യുവാക്കളും, സ്ത്രീകളും ധാരാളം കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രിയങ്കയുടെ മികവിലാണ്. ക്രൗഡ് പുള്ളര്‍ ഇമേജാണ് പ്രിയങ്കയ്ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്കയുടെ റാലികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യം വര്‍ധിച്ച് വരികയാണ്. പരമാവധി സീറ്റുകളില്‍ പ്രിയങ്കയെ കൊണ്ട്പ്രചാരണം നടത്തി, ജനപ്രീതി മുതലെടുക്കാനാണ് സംസ്ഥാന സമിതികളുടെ തീരുമാനം.

എല്ലാ സീറ്റിലെയും ടിക്കറ്റുകളില്‍ ധാരണയായാല്‍ പ്രിയങ്കയുടെ റാലികള്‍ എവിടെയെല്ലാം എന്ന് തീരുമാനിക്കും. പ്രിയങ്കയ്ക്ക് എവിടെയെല്ലാം വരാന്‍ കഴിയും എന്ന കാര്യം കൂടി പരിശോധിച്ചാണ് ഇക്കാര്യം തീരുമാനിക്കുക. മോദിക്കെതിരെയുള്ള പ്രിയങ്കയുടെ പഞ്ച് ഡയലോഗുകള്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അതുപോലെ സാധാരണക്കാരുടെ ജീവിതത്തെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രിയങ്കയുടെ പ്രസംഗം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

പ്രധാന കാരണം പ്രിയങ്ക കര്‍ണാടകയിലും, ഹിമാചലിലും നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടിരിക്കുകയാണ്. ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും മുന്‍തൂക്കമുണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ പിന്നിലാണെന്നും കരുതുന്നു. അതാണ് പ്രിയങ്കയുടെ പ്രചാരണം കൂടുതലായി രാജസ്ഥാനില്‍ മാത്രമാക്കുന്നത്. പ്രിയങ്ക വന്നാല്‍ ജയിക്കുമെന്ന ഉറപ്പിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+