ജാക്കറ്റ് വിവാദത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി; സമ്മാനമായി ലഭിച്ചതെന്ന് വാദം!
ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി 70000 രൂപ വിലവരുന്ന ജാക്കറ്റ് ധരിച്ചെന്ന മേഘലയ ബിജെപിയുടെ ആരോപണം വൻ വിവാദമായിരിക്കുകയാണ്. ജാക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഷില്ലോംഗിലെ സംഗീതപരിപാടിക്കിടയില്‍ ധരിച്ച ജാക്കറ്റ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് രാഹുലിന്റെ വാദം.
രണ്ടു ദിവസത്തെ പ്രചാരണത്തിനായി മേഘായയിലെത്തിയ രാഹുല്‍ ഇന്നലെ ഷില്ലോംഗില്‍ സംഘടിപ്പിക്കപ്പെട്ട സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ രാഹുല്‍ ധരിച്ച കറുത്ത ജാക്കറ്റാണ് വിവാദമായത്. 70,000 രൂപ വില വരുന്ന ജാക്കറ്റാണ് രാഹുല്‍ ധരിച്ചതെന്ന് ബിജെപി ആരോപിച്ചുിരുന്നു. ഫോട്ടോയടക്കം ബിജെപി ട്വീറ്റ് ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രങ്ങളെ വിമര്‍ശിക്കുന്ന രാഹുലും വിലയേറിയ വസ്ത്രങ്ങള്‍ തന്നെയാണ് ധരിക്കുന്നതെന്നായിരുന്നു ബി.ജെപിയുടെ ആരോപണം. ജാക്കറ്റിന്റെ ബ്രാന്റ് ഫോട്ടോയിൽ വ്യക്തമായി കാണുന്നതുകൊണ്ട് തന്നെ അത് നിഷേധിക്കാനും കോൺഗ്രസിന് സാധിച്ചിരുന്നില്ല. അതേസമയം രാഹുല്‍ ധരിച്ചിരിക്കുന്ന ജാക്കറ്റ് വെറും 700 രൂപയ്ക്ക് വാങ്ങി കാണിയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി പ്രതികരിച്ചിരുന്നു.