റഷ്യൻ ഹാക്കറുടെ സഹായം; ജെഇഇ പരീക്ഷ എഴുതിയത് 820 പേർ, പ്രതിയെ സിബിഐ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ജെ ഇ ഇ പരീക്ഷയിൽ റഷ്യൻ പൗരൻ നടത്തിയ ഹാക്കിങ് വഴി 820 വിദ്യാർത്ഥികൾ പരിക്ഷ എഴുതിയെന്ന് സിബിഐ. ഡൽഹി കോടതിയിലാണ് സിബിഐ ഈ കാര്യം അറിയിച്ചത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ മിഖായേൽ ഷർഗിനെ രണ്ട് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു.
സംഭവമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതത്.സാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ മിഖായേൽ ഷർഗിനെ വിമാന താവളത്തിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ അന്വേഷണമായി സഹകരിക്കുന്നില്ലന്നും സിബിഐ കോടതിയെ അറിയിച്ചു. ഇയാൾ ഒരു പ്രഫഷണൽ ഹാക്കറാണെന്നും സിബിഐ അറിയിച്ചു.

പ്രശസ്ത കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ജെ ഇ ഇ പരീക്ഷയ്ക്കായി നിർമ്മിച്ച സോഫ്റ്റ്വെയറാണ് ഇയാൾ ഹാക്ക് ചെയ്തത്. 2021 സെപറ്റംബറിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യൻ പൌരന് കേസുമായുള്ള ബന്ധം വ്യക്തമായത്. ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് ഹാക്കിങ്ങിനുള്ള ആക്സ്സ് ലഭിച്ചതെന്നാണ് സിബിഐ നിഗമനം.
റിമോട്ട് കണ്ട്രോളിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികളുടെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് ഷീറ്റുകൾ, യൂസർ ഐഡികൾ, പാസ്‌വേഡുകൾ, പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ എന്നിവ സെക്യൂരിറ്റിയായി പ്രതികൾ വാങ്ങിയതായാണ് റിപ്പോർട്ട്. 15 ലക്ഷം രൂപവരെ പരീക്ഷ എഴുതാൻ ഒരാളിൽ നിന്ന് ഈടാക്കിയതായാണ്
ടൈംസ് ഓഫ് ഇന്ത്യ സിബിഐ വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
കോപ്പിയടിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസിൽ ഡൽഹി , ഇൻഡോർ, ബെംഗളൂരു , പുണെ, ജംഷഡ്‌പുർ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സാധനങ്ങൾ കണ്ടെടുത്തിരുന്നു. 25 ലാപ്‌ടോപ്പുകൾ,ഏഴ് കംപ്യൂട്ടറുകൾ, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, എന്നിവയാണ് പിടിച്ചെടുത്തത്. ഹാക്കിങ്ങിന് ഉപയോഗിച്ചെന്ന് കരുതുന്ന മറ്റ് വസ്തുക്കളും കണ്ടെടുത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications