ജോഷിമഠിലെ വിള്ളല്‍: 4000 ആളുകളെ ക്യാമ്പിലേക്ക് മാറ്റി, പൊളിക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഷിംല: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വിള്ളലുണ്ടായതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പ്രവർത്തി ഇന്ന് മുതല്‍ ആരംഭിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷ മുന്‍ നിർത്തിയാണ് ഭീഷണിയായ കെട്ടിടങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ച് നീക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൂമിയുടെ തകർച്ച അല്ലെങ്കിൽ ഭൂമിയുടെ ഉപരിതലം തെന്നി നീങ്ങുന്നത് അടിസ്ഥാനമാക്കി ജോഷിമഠിനെ 'അപകടം', 'സംരക്ഷണം', 'പൂർണമായും സുരക്ഷിതം' എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രവർത്തി ആരംഭിച്ചിരിക്കുന്നത്.
അപകടമേഖലയിലെ നിരവധി വീടുകൾക്ക് പുറമേ, ചരിഞ്ഞ് കിടക്കുന്ന രണ്ട് ഹോട്ടലുകളായ മൗണ്ട് വ്യൂ, മലരി ഇൻ എന്നിവയും പൊളിക്കും. 'മുങ്ങുന്ന' പട്ടണത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുകയും ജോഷിമഠിലും സമീപ പ്രദേശങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 4,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി," ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പുതിയ പ്രതിഭാസം ജോഷിമഠിലെ 30 ശതമാനം പേരെ ബാധിച്ചതായി തോന്നുന്നു. ഒരു വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാവരും ഒരു ടീമായി പ്രവർത്തിച്ച് നഗരത്തെ രക്ഷിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു. പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നൽകിയിട്ടുണ്ട്.
ജോഷിമഠത്തിലെ മണ്ണിടിച്ചിൽ വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതിയാണ് തകർന്ന വീടുകൾ എത്രയും പെട്ടെന്ന് പൊളിക്കാൻ ശുപാർശ ചെയ്തത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടക്കുക. ഇവരെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയേയും (എൻ ഡി ആർ എഫ്) വിളിച്ചിട്ടുണ്ട്.
ജോഷിമഠിലെ ദുരിതബാധിതർക്കായി ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഭരണകൂടം നിരന്തരം പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എല്ലാ ശൈത്യകാലത്തും പ്രധാന ബദരിനാഥ് ക്ഷേത്രത്തിൽ നിന്ന് പട്ടണത്തിലെ വാസുദേവ ക്ഷേത്രത്തിലേക്ക് അദ്ദേഹത്തിന്റെ വിഗ്രഹം കൊണ്ടുവരുന്ന ബദരീനാഥിന്റെ "ശീതകാല ഇരിപ്പിടം" എന്നാണ് ജോഷിമഠ് അറിയപ്പെടുന്നത്. സിഖ് പുണ്യസ്ഥലമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള പ്രവേശനം കവാടം കൂടിയാണിത്.
പ്രദേശത്തെ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ആശങ്കാജനകമായ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ജലവൈദ്യുത പദ്ധതിയാണ് പലരും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയത്. എൻടിപിസി പദ്ധതിയുടെ തുരങ്കങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞ മാസം മൂന്ന് തവണ മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും ഇത് കാര്യമായി എടുത്തില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications