ജസ്റ്റിസ് റോഹിന്റൻ നരിമാൻ- സുപ്രീംകോടതിയിലെ 'നവോത്ഥാന പുരുഷൻ' ഇന്ന് വിരമിക്കുന്നു
ജസ്റ്റിസ് റോഹിന്റൻ നരിമാൻ- സുപ്രീംകോടതിയിലെ 'നവോത്ഥാന പുരുഷൻ' ഇന്ന് വിരമിക്കുന്നു
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ചരിത്രത്തിൽ എന്നും ഓർത്തുവെക്കാൻ സാധ്യതയുള്ള പേരുകളിൽ ഒന്നാണ് ജസ്റ്റിസ് റോഹിന്റൻ നരിമാന്റേത്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ നാഴികകല്ലായ പല സുപ്രധാന വിധികളുടെയും ഭാഗമായിരുന്നു രോഹിന്റൻ നരിമാൻ. 2014 ജൂലൈ ഏഴിനായിരുന്നു അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. ഏഴ് വർഷങ്ങൾക്കിപ്പുറം സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോൾ ചെറുതും വലുതുമായ ഒരുപിടി ചരിത്ര വിധികൾ അദ്ദേഹത്തോടൊപ്പം വരും കാലത്തും ചേർത്തു വായിക്കപ്പെടും.
ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

ശബരിമല യുവതീ പ്രവേശനം, മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ നരിമാന്റെ വിധി പ്രസ്താവനകൾ പല വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു. ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ മകനാണ് ആര്‍ എഫ് നരിമാന്‍ എന്ന റോഹിന്റൻ നരിമാൻ. 37-ാം വയസിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്. വക്കീൽ കുപ്പായത്തിലും പല സുപ്രധാന കേസുകളിൽ അദ്ദേഹത്തിന്റെ ഇടപ്പെടൽ ശ്രദ്ധേയമായിരുന്നു. പിന്നീട് ന്യായാധിപനായപ്പോഴും അത് തുടർന്നു.
മൂർച്ചയുള്ളതും പരുഷമായതും നിർഭയവുമായ വിധി പ്രസ്താവനകൾ അദ്ദേഹത്തെ അടയാളപ്പെടുത്തി. പല ഭരണഘടനാ ബെഞ്ചുകളിലെയും അംഗമെന്ന നിലയിൽ, ചില സുപ്രധാന വിധികളിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവന രാജ്യത്തിന്റെ പരിണമിച്ച നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ നിലനിൽക്കും. ചരിത്രം, തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം എന്നിവയിൽ അഗാധമായ താൽപ്പര്യമുള്ള വ്യക്തിയാണ് റോഹിന്റൻ നരിമാൻ.

കോടതിക്ക് അകത്തും പുറത്തും തന്റെ സ്ഥാനമുറപ്പിക്കാൻ സാധിച്ച വ്യക്തിത്വം എന്ന നിലയിൽ കൂടിയാണ് ജസ്റ്റിസ് നരിമാൻ സാധാരണക്കാർക്ക് ഇടയിൽ പോലും സുപരിചിതനാകുന്നത്. സാധാരണക്കാരെ ഏറെ സ്വാധീനിക്കുന്ന വിധികളിലൂടെയും അദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നു. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് കാത്ത് സൂക്ഷിച്ച അദ്ദേഹം അത് തുറന്ന് പറയാനും മടി കാണിച്ചട്ടില്ല. നരിമാൻ ഒരു നിയുക്ത പാർസി പുരോഹിതനാണ്, അത് അദ്ദേഹത്തെ ഒരു ന്യായാധിപനെന്ന നിലയിൽ വ്യത്യസ്തനാക്കുന്നു.
ജസ്റ്റിസ് നരിമനും തന്റെ സമുദായത്തിലെ മറ്റേതൊരു പുരോഹിതനെയും പോലെ ശ്രീകോവിലിലേക്ക് (അകത്തെ ഭാഗം) പ്രവേശിക്കാൻ കഴിയും. തന്റെ പുസ്തകത്തിൽ, നരിമാന്റെ പിതാവും പ്രമുഖ നിയമജ്ഞനുമായ ഫാലി എസ് നരിമാൻ, അദ്ദേഹത്തിന്റേത് "പുരോഹിത കുടുംബം" ആയതിനാൽ, മകൻ 12 വയസ്സുള്ളപ്പോൾ തന്നെ പുരോഹിതനായി നിയമിക്കപ്പെട്ടുവെന്ന് ഭാര്യ ഉറപ്പുവരുത്തിയിരുന്നതായി പറയുന്നു. ജസ്റ്റിസ് നരിമാൻ തന്റെ സഹോദരി അനഹീതയുടെ നവജ്യോത് ചടങ്ങ് മുംബൈയിൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1979ലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. ശ്രീരാം കോളെജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്നുമാണ് നിയമ ബിരുദം നേടുന്നത്. പിന്നീട് അദ്ദേഹം ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി, സ്ഥിരീകരണ പ്രവർത്തനത്തെക്കുറിച്ച് തന്റെ പ്രബന്ധം എഴുതി: ഇന്ത്യൻ, യുഎസ് ഭരണഘടനാ നിയമങ്ങൾ തമ്മിലുള്ള താരതമ്യം ആയിരുന്നു വിഷയം. അദ്ദേഹം ന്യൂയോർക്കിൽ ഹൈറ്റ്, ഗാർഡനർ എന്നിവിടങ്ങളിൽ പരിശീലനവും നേടിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നത്.

എന്നാൽ അഭിഭാഷകനായുള്ള അദ്ദേഹത്തിന്റെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. എങ്കിലും തന്റെ സ്വരം അടയാളപ്പെടുത്തിയ നരിമാനെ 1993ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് എം.എൻ വെങ്കിടാചലയ്യാ കോടതി നിയമങ്ങൾ ഭേദഗതി ചെയ്തു. അങ്ങനെയാണ് 37-ാം വയസിൽ നരിമാൻ സുപ്രീം കോടതിയിൽ എത്തുന്നത്. അതുവരെ 45 വയസായിരുന്നു സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിക്കാപ്പെടാനുള്ള പ്രായം. 2011 ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി നിയമിക്കപ്പെട്ടു. 2014 -ൽ സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെടുന്ന രാജ്യത്തെ അഞ്ചാമത്തെ അഭിഭാഷകനായി അദ്ദേഹം മാറി.
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ് ഒരു മാസത്തിന് ശേഷമാണ് ജസ്റ്റിസ് നരിമാൻ സുപ്രീം കോടതി ജഡ്ജിയാകുന്നത്. അദ്ദേഹത്തിന്റെ പേര് അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.എം ലോധ അധ്യക്ഷനായ കൊളീജിയമാണ് ശുപാർശ ചെയ്തത്. സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനായി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജഡ്ജിയാകുന്നത്. നരിമാന് മുൻപ് ജസ്റ്റിസുമാരായ സന്തോഷ് ഹെഗ്ഡെ (ജനുവരി 1999-ജൂൺ 2005), കുൽദീപ് സിംഗ് (1988-1996), എസ്.എം. സിക്രി (1963-1973) എന്നിവരും നേരിട്ട് ജഡ്ജിമാരായിട്ടുണ്ട്.

ജസ്റ്റിസ് നരിമാന്റെ ഏഴ് വർഷത്തെ ഭരണകാലത്തെ വിധിന്യായങ്ങൾ നമ്മുടെ സാമൂഹികവും നിയമപരവുമായ നിരവധി ആശയക്കുഴപ്പങ്ങൾക്കുള്ള പരിഹാരമായിരുന്നു. ശിക്ഷിക്കപ്പെട്ട തടവുകാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിലാണ് കേൾക്കേണ്ടതെന്നും ജഡ്ജിമാരുടെ ചേംബറിന്റെ നാല് ചുമരുകൾക്കുള്ളിലല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വിധിയെ തുടർന്ന് സുപ്രീം കോടതി നിയമങ്ങൾ ഭേദഗതി ചെയ്തു.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 എ അദ്ദേഹം റദ്ദാക്കി. സർക്കാരിന് അപ്രിയമായിരുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആളുകളെ ജയിലിലേക്ക് അയയ്ക്കാൻ അധികാരമുണ്ടായിരുന്ന ചട്ടമാണ് അദ്ദേഹം റദ്ദാക്കിയത്. ശ്രേയ സിംഗാൾ കേസിലെ വിധിയിൽ ജസ്റ്റിസ് നരിമാൻ പറഞ്ഞു, "അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ ഉടമ്പടിയുടെ പെട്ടകമാണ്, കാരണം അതിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് പൊതു വിമർശനം അനിവാര്യമാണ്."
മനുഷ്യന്റെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വിധിന്യായം വിശേഷിപ്പിക്കപ്പെട്ടു. ഭരണഘടനയിൽ മൗലികാവകാശമായി സ്വകാര്യത വായിക്കപ്പെടാനുള്ള വഴിയൊരുക്കി. സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന വിധിയിലൂടെ ഇന്ത്യയുടെ നിയമചരിത്രത്തില്‍ ഒരു മഴവില്‍ മുഹൂര്‍ത്തം സൃഷ്ടിച്ചു. അന്തസ്സോടെ ജീവിക്കാൻ എൽജിബിടിക്യൂ സമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശിക്ഷാ നിയമം ഭർത്താവിനെ ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പുകളുടെ 'ലൈസൻസറാക്കി' എന്ന് പറഞ്ഞ് അയാൾ വ്യഭിചാര കുറ്റം നിരോധിച്ചു.

10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് വിലക്കാനാവില്ലെന്ന് പറഞ്ഞ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് നരിമാൻ. പിന്നീട്, കേസ് പുനഃപരിശോധനയ്ക്ക് വന്നപ്പോൾ, അദ്ദേഹത്തിന്റെ വിയോജിപ്പ് അദ്ദേഹത്തിന്റെ മുൻ ഭൂരിപക്ഷ അഭിപ്രായത്തെപ്പോലെ തിളങ്ങി. അയോധ്യ ബെഞ്ചിലെ അദ്ദേഹത്തിന്റെ അഭാവവും വ്യക്തമായിരുന്നു. മുത്തലാഖ് വിഷയത്തിലും അദ്ദേഹത്തിന്റെ വിധിന്യായം ഏറെ ശ്രദ്ധേയമായി.
ഏറ്റവും ഒടുവിൽ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട വിധിയും ഇന്ത്യൻ ജനാധിപത്യത്തിൽ മറ്റൊരു ചരിത്രം ഏടാകും. സിപിഐഎമ്മും എന്‍സിപിയും അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണം. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, രാഷ്ട്രീയ ജനദാതള്‍, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ ഒരു ലക്ഷം കെട്ടിവയ്ക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അക്കൗണ്ടിലാണ് പിഴത്തുക കെട്ടിവയ്‌ക്കേണ്ടത്.ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications