Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക ഫലം: ജെഡിഎസ് എംഎല്‍എമാരെ റാഞ്ചുമോ: സംരക്ഷണം വാഗ്ദാനം ചെയ്ത് ബിആർഎസ്

ഹൈദരാബാദ്: കർണാടകയില്‍ തൂക്കുസഭയുണ്ടായാല്‍ ജെ ഡി എസ് എംഎല്‍എമാർക്ക് സുരക്ഷിത താവളം ഒരുക്കാന്‍ തയ്യാറായി തെലങ്കാനയിലെ ഭരണ കക്ഷിയായ ബി ആർ എസ്. ഇത് സംബന്ധിച്ച വാഗ്ദാനം ബി ആർ എസ് നേതൃത്വം ജെ ഡി എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കർണാടകയില്‍ തൂക്ക് സഭയെന്ന സൂചനയാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ജെ ഡി എസ് എംഎല്‍എമാരെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കും. അങ്ങനെ വന്നാല്‍ എം എല്‍ എമാരെ ഹൈദരാബാദിലേക്ക് സുരക്ഷിതമായി മാറ്റാമെന്നാണ് ബി ആർ എസ് വാഗ്ദാനം.

karnataka assembly election 2023

2018 മെയ് മാസത്തിലെ കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജെഡിഎസും വ്യക്തമായ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദും റിസോർട്ട് രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. അന്ന് കേവല ഭൂരിപക്ഷ സംഖ്യയായ 113 ലേക്ക് എത്താനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും 104 സീറ്റുകള്‍ നേടിയ ബി ജെ പിയുടെ ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങളുടെ സർക്കാരിനെ രക്ഷിക്കാൻ എംഎൽഎമാരെ ബി ജെ പി വേട്ടയാടുമെന്ന് ഭയന്ന് കോൺഗ്രസും ജെ ഡി എസും തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ ഫലമായി ബിജെപി സർക്കാർ തകരുകയും രണ്ട് ദിവസത്തെ അധികാരത്തിന് ശേഷം യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

karnataka

കോൺഗ്രസ്, ജെ ഡി എസ് എംഎൽഎമാരെ ഹൈദരാബാദിലെ വിവിധ നക്ഷത്ര ഹോട്ടലുകളിൽ പാർപ്പിച്ചതോടെ, ബി ജെ പി വേട്ടയാടുന്നത് തടയാൻ എംഎൽഎമാർക്ക് ബി ആർ എസ് സർക്കാർ (അന്നത്തെ ടിആർഎസ്) പൂർണ പൊലീസ് സുരക്ഷ നൽകുകയും പിന്നീട് കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്തു.

അതേസമയം, നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ജെ ഡി എസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുമുരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ജെ ഡി എസ് വിജയം ഉറപ്പാക്കാൻ ബിആർഎസ് നേതാക്കളും പാർട്ടി പ്രവർത്തകരും കഠിനാധ്വാനം ചെയ്യുമെന്നും റാവു പറഞ്ഞിരുന്നു.

എന്നാൽ, ജെ ഡി എസിന് പിന്തുണ പ്രഖ്യാപിച്ച് റാവുവോ മന്ത്രിമാരോ എം എൽ എമാരോ പ്രചാരണത്തിൽ പങ്കെടുത്തില്ല. ഫലപ്രഖ്യാപനത്തിന് ശേഷം, തൂക്ക് സഭയുണ്ടാവുകയും ജെഡിഎസ് 'കിംഗ് മേക്കർ' ആയി ഉയരുകയും ചെയ്താല്‍ കോൺഗ്രസുമായി സഖ്യ സർക്കാർ രൂപീകരിക്കാൻ ജെഡിഎസിനെ വീണ്ടും സഹായിക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+