Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോരയിലും രാഷ്ട്രീയം? എസ്‌ഐഐയുടെ രക്തദാന ക്യാംപ് തൃണമൂല്‍ പൂട്ടിച്ചു?

കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ച ഫ്‌ളൈ ഓവര്‍ അപകടവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് തുടരുന്നു. അപകടം നടന്ന ഫ്‌ളൈ ഓവര്‍ ആരുടെ കാലത്ത് കെട്ടിയതാണ് എന്ന് ചോദിച്ചായിരുന്നു ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ആദ്യ ദിവസം തമ്മിലടിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാനായി തങ്ങള്‍ തുടങ്ങിയ ക്യാംപ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൂട്ടിച്ചു എന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി പ്രതികരിച്ചു. രക്തം ദാനം ചെയ്യുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്നാണ് മമത പറയുന്നത്. ഇവിടെ ആവശ്യത്തിന് രക്തം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇനിയും രക്തം ആവശ്യം വന്നാല്‍ അതിന് ആളുകളുമുണ്ട്. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ ലക്ഷക്കണക്കിന് പേര്‍ രക്തം നല്‍കാനെത്തും - മമത പറഞ്ഞു.

kolkata

എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ രക്തം സംഘടിപ്പിക്കാനായി ഓടിനടക്കുന്ന കാഴ്ചകളാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കാണുന്നത്. മണിക്തലയില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് തങ്ങള്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. എം എല്‍ എയും ഡോക്ടറുമായ നിര്‍മല്‍ മാജി അടക്കമുളള തൃണമൂല്‍ നേതാക്കള്‍ വന്ന് തങ്ങളെ തടയുകയായിരുന്നു.

രണ്ടര മണിക്കൂറിനകം 186 പേര്‍ രക്തം നല്‍കി എന്നാണ് സംഘാടകര്‍ പറയുന്നത്. രക്തം നല്‍കാനായി വേറെയും ഒരുപാട് പേര്‍ വന്നിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ രക്തം നല്‍കാനായി എത്തി. പോലീസും തങ്ങളെ സഹായിക്കാനെത്തിയില്ല. എന്നാല്‍ സി പി എം തെരുവില്‍ നിന്നും ആളുകളെ പിടിച്ചുകൊണ്ട് വന്ന് രക്തം എടുക്കുകയായിരുന്നു എന്നാണ് എം എല്‍ എയായ നിര്‍മല്‍ മാജി പറയുന്നത്.

More From
Prev
Next
Read in English: TMC stopped blood camp?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+