പ്രകടന പത്രിക പുറത്തിറക്കുന്നത് ബിജെപി റദ്ദാക്കി; പഞ്ചാബില്‍ ആഘോഷം വേണ്ടെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍ പ്രദേശില്‍ ബിജെപി ഇന്ന് തീരുമാനിച്ച പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി. മറ്റൊരു ദിവസം പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയത്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പാടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഹൈക്കമാന്റ് നിര്‍ദേശം നല്കി. ഗോവയിലെ പൊതുപരിപാടികളും ബിജെപി റദ്ദാക്കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് എന്നിവരാണ് ലഖ്നൗവില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ലതാമങ്കേഷ്കറുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി റദ്ദാക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു. നേതാക്കള്‍ രണ്ടു മിനുട്ട് മൗനം ആചരിച്ചു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഇന്ന് വൈകീട്ടാണ് ലതാ മങ്കേഷ്കറുടെ സംസ്കാരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഗോവയിലെ ബിജെപി പരിപാടികളും റദ്ദാക്കി. ഇന്ന് നരേന്ദ്ര മോദി ഗോവയില്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടാതെ നിതിന്‍ ഗഡ്കരി ഗോവയില്‍ നേരിട്ടെത്തി പ്രചാരണത്തില്‍ പങ്കാളിയാകാനും തീരുമാനിച്ചിരുന്നു. രണ്ട് പരിപാടികളും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. അവര്‍ നേരത്തെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പിന്നീട് അസുഖം ഭേദമായി. അത്യാസന്ന നിലയില്‍ മാറ്റം വന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യ നില പെട്ടെന്ന് വഷളായി. പ്രമുഖര്‍ അവരെ മുംബൈയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചു. ആദരസൂചകമായി രാജ്യം രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.
പഞ്ചാബില്‍ കോണ്‍ഗ്രസ് ഇന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പാടില്ലെന്ന്് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ വഴി പഞ്ചാബിലെ പരിപാടിയില്‍ പങ്കെടുക്കും. ഈ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. ലതാമങ്കേഷ്കറോടുള്ള ആദരസൂചകമായി അവരുടെ ഗാനം ഇന്ന് പഞ്ചാബിലെ പരിപാടിയില്‍ പ്ലേ ചെയ്യും. ലുധിയാനയിലാണ് കോണ്‍ഗ്രസ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications