ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യന്‍ വിരുദ്ധ ബാനറുകള്‍; ബിസിസിഐ ഐസിസിക്ക് കത്തെഴുതി
ലീഡ്സ്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ ഹെഡിംഗ്ലി സ്റ്റേഡിയത്തിന് മുകളില്‍ ഇന്ത്യന്‍ വിരുദ്ധ ബാനറുകളുമായി വിമാനം പറന്നുയര്‍ന്നു. ഇതോടെയാണ് കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് ഐസിസിയില്‍ രേഖാമൂലം പരാതി നല്കാന് ബിസിസിഐ തീരുമാനിച്ചത്. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷം 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' ബാനറുമായി ഒരു വിമാനം മൈതാനത്തിന് മുകളില്‍ പറന്നു.
അരമണിക്കൂറിനുശേഷം സമാനമായ ഒരു വിമാനം മറ്റൊരു ബാനറുമായി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നു - '' ഇന്ത്യ വംശഹത്യ നിര്‍ത്തുക, സ്വതന്ത്ര കശ്മീര്‍ '' എന്നീ ബാനറുമായാണ് വിമാനം പറന്നത്. ഇന്ത്യയുടെ റണ്‍ ചേസിനുള്ളില്, മൂന്നാമത്തെ വിമാനവും ഒരു ബാനറുമായി കണ്ടു - ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുക എന്ന ബാനറാണ് വിമാനത്തിലുണ്ടായിരുന്നത്. 'ഇത് തീര്‍ത്തും അസ്വീകാര്യമാണ്. ഇന്ന് ഹെഡിംഗ്ലിയില് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഞങ്ങള്‍ ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്. സെമി ഫൈനലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് ശരിക്കും നിര്‍ഭാഗ്യകരമാണ്. ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയും സംരക്ഷണവും പരമപ്രധാനമാണ്. മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.

പാകിസ്താന്- അഫ്ഗാനിസ്ഥാന് മത്സരം
പാകിസ്താന്- അഫ്ഗാനിസ്ഥാന് മത്സരം നടക്കുന്നതിനിടെ ജൂണ്‍ 29ന് നടന്ന സംഭവത്തിന് 10 ദിവസത്തിന് ശേഷം ഇത് രണ്ടാമത്തെ സംഭവമാണ്. അന്ന് ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍ ബാനറോടെയാണ് വിമാനം പറന്നതിനെ തുടര്‍ന്ന് ആരാധകര്‍ വേദിയില്‍ ഏറ്റുമുട്ടി. സ്റ്റേഡിയം പരിസരത്ത് കലഹത്തില്‍ ഏര്‍പ്പെട്ട കുറച്ച് ആരാധകരെ പുറത്താക്കുകയും ചെയ്തു. രാഷ്ട്രീയമോ വംശീയമോ ആയ മുദ്രാവാക്യങ്ങളോട് ഐസിസിക്ക് സഹിഷ്ണുതയില്ലെന്ന് അവര്‍ അറിയിച്ചു. ''ഇത് വീണ്ടും സംഭവിച്ചതില്‍ ഞങ്ങള്‍ വളരെ നിരാശരാണ്. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ സന്ദേശങ്ങളും ഞങ്ങള്‍ അംഗീകരിക്കുന്നില്ല,'' ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ഐസിസി പ്രതികരണം
ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള യോര്‍ക്ക്ഷയര്‍, പാകിസ്താന് ജനസംഖ്യ കൂടുതലാണ്. 'ടൂര്‍ണമെന്റിലുടനീളം, ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ രാജ്യമെമ്പാടുമുള്ള പ്രാദേശിക പോലീസ് സേനകളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പത്തെ സംഭവത്തിന് ശേഷം ഇത് ആവര്‍ത്തിക്കില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ആവര്‍ത്തിച്ചു. ഇതില്‍ ഞങ്ങള്‍ അതൃപ്തരാണ്. ഐസിസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പോലീസിന്റെ ഉറപ്പ്
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിനും ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിനും മുകളിലുള്ള എയര്‍ സ്പേസ് യഥാക്രമം ജൂലൈ 9, ജൂലൈ 11 തീയതികളില്‍ നടക്കുന്ന രണ്ട് സെമിഫൈനലുകളില്‍ 'നോ-ഫ്ലൈ സോണ്‍' ആയി മാറും. ഇക്കാര്യത്തില്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ പോലീസ് അധികൃതര്‍ ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷ ഉണ്ടെങ്കില്‍പ്പോലും അത് ഒരിക്കലും മതിയാകില്ലെന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്ഡ്സണ് അടുത്തിടെ നടത്തിയ ഒരു ആശയവിനിമയത്തില്‍ അംഗീകരിച്ചിരുന്നു. വ്യോമാതിര്‍ത്തി അവരുടെ ഡൊമെയ്ന്‍ ആയതിനാല്‍ പ്രാദേശിക അധികാരികള്‍ വേണ്ടത്ര ചെയ്തില്ല എന്നതിന്റെ സൂചനയാണ് ശനിയാഴ്ചത്തെ സംഭവം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications