Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിസ്ഥാനരഹിതം, വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കും'; ഖാര്‍ഗെയുടെ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോളിംഗ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ സഖ്യകക്ഷികള്‍ക്ക് കത്തയച്ചതിനെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഖാര്‍ഗെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു. ഇത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

വോട്ടര്‍മാരുടെ കണക്കിലെ പൊരുത്തക്കേടുകള്‍ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത എക്കാലത്തെയും താഴ്ന്ന നിലയിലാണ് എന്നായിരുന്നു ഖാര്‍ഗെ കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതില്‍ ആശയക്കുഴപ്പവും വഴിതെറ്റലും തടസങ്ങളും സൃഷ്ടിക്കാനെ ഖാര്‍ഗെയുടെ കത്ത് കൊണ്ട് സാധിക്കൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

2024 LOKSABHA ELECTION

ഖാര്‍ഗെയുടെ കത്ത് ഒരു രാഷ്ട്രീയ ഗ്രൂപ്പിനുള്ളിലെ ആന്തരിക കത്തിടപാടുകളുടെ രൂപത്തിലായിരുന്നിട്ടും അദ്ദേഹം അത് പരസ്യമാക്കി എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 'ഇത് അന്തിമഫലം കണ്ടെത്താനുള്ള ശ്രമമാണോ?' സംശയങ്ങള്‍ക്കും പൊരുത്തക്കേടുകള്‍ക്കും പുറമെ ഒരു അരാജക സാഹചര്യം സൃഷ്ടിക്കാന്‍ ഇതിന് കഴിയും,' തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റപ്പെടുത്തി.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഉന്നയിച്ച ആരോപണങ്ങളെ പോയിന്റ് ബൈ പോയിന്റ് ആയി അഭിസംബോധന ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവയെ തത്സമയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ ആക്രമണം എന്നും വിശേഷിപ്പിച്ചു. ആദ്യഘട്ടത്തില്‍ 5.5 ശതമാനവും രണ്ടാം ഘട്ടത്തില്‍ 5.74 ശതമാനവും പോളിംഗ് വര്‍ധിച്ചെന്നും അത് പുറപ്പെടുവിച്ച തീയതി വൈകിയെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

എന്നാല്‍ പോളിംഗ് ദിവസം പുറത്തുവിട്ടതിനേക്കാള്‍ ഉയര്‍ന്ന പോളിംഗ് ഡാറ്റയായിരിക്കും പിന്നീട് വരിക എന്ന് കമ്മീഷന്‍ പറഞ്ഞു. വോട്ടര്‍ പോളിംഗ് ആപ്പില്‍ എല്ലായ്പ്പോഴും ലഭ്യമായിട്ടുള്ളതിനാല്‍ വോട്ടര്‍മാരുടെ പോളിംഗ് ഡാറ്റ വൈകിയാണ് പുറത്തുവിടുന്നത് എന്ന മുന്‍ധാരണ വസ്തുതകളില്ലാത്തതാണ്. വോട്ടര്‍ പോളിംഗ് ഡാറ്റ ഒരു തരത്തിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ രൂപകല്‍പ്പനയോ ആനുകാലികതയോ കമ്മീഷന്‍ മാറ്റിയിട്ടില്ല.

അടുത്ത ഘട്ടങ്ങളിലേക്കുള്ള അന്തിമ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ പട്ടിക പരസ്യമാക്കിയിട്ടില്ലെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ മറ്റൊരു ആരോപണത്തെയും കമ്മീഷന്‍ ഖണ്ഡിച്ചു. തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കുന്നതിനുള്ള സുതാര്യമായ പ്രക്രിയയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുടരുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും വോട്ടര്‍മാരുടെ എണ്ണം പാര്‍ട്ടികള്‍ക്ക് അറിയാമെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. ഇലക്ഷന്‍ മാനേജ്മെന്റിന്റെ സൂക്ഷ്മമായ ഇടത്തിന്റെ കാര്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് പോസ്റ്റിലെ ഉള്ളടക്കങ്ങള്‍. ഇത് വോട്ടര്‍മാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മനസ്സില്‍ സംശയം ജനിപ്പിക്കുകയും അരാജകത്വ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും എന്നും കമ്മീഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+