ശ്രീരാമനെതിരെ കേസ് നല്കിയ അഭിഭാഷകന് പണികിട്ടി, ഹിന്ദു സംഘടനയുടെ ഭീഷണി
പട്ന: സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയ അഭിഭാഷകന് താക്കൂര്‍ ചന്ദന്‍ കുമാര്‍ സിങിന് പണി കിട്ടി. ശ്രീരാമനെതിരെ നല്കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ലഭിച്ചത്. തീവ്ര ഹിന്ദു സംഘടനയാണ് താക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.
പരാതിയുമായ ചെന്ന അഭിഭാഷകന് ബിഹാര്‍ കോടതിയുടെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഒരു പരാതി നല്കുമ്പോള് ചേര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്ന് കോടതി പറയുകയുണ്ടായി. പരാതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ശ്രീരാമനും സീതയും വിവാഹം കഴിച്ച തീയതി ഏതാണെന്നും കോടതി ചോദിച്ചിരുന്നു. അഭിഭാഷകനെ കോടതി ശരിക്കും വെള്ളംകുടിപ്പിച്ചുവെന്നു തന്നെ പറയാം.
അതേസമയം, പരാതിയുമായി ഇനിയും മുന്നോട്ട് പോകുകയാണെങ്കില്‍ വകവരുത്തുമെന്ന ഭീഷണിയും എത്തിക്കഴിഞ്ഞു. കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നുള്ള ഭീഷണി കോളാണ് ലഭിച്ചതെന്ന് താക്കൂര്‍ തന്നെയാണ് പറഞ്ഞത്. ഒട്ടേറെ കോള്‍ ഇതിനോടകം വന്നു കഴിഞ്ഞു. താക്കൂറിന് മാനസികമായി കുഴപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഭീഷണി
സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയ അഭിഭാഷകന് താക്കൂര്‍ ചന്ദന്‍ കുമാര്‍ സിങിന് ഭീഷണി. തീവ്ര ഹിന്ദു സംഘടനയാണ് താക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.

കേസ് പിന്‍വലിച്ചില്ലെങ്കില്‍
ശ്രീരാമനെതിരെ നല്കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് എത്തിയത്. കേസ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഹിന്ദു സംഘടന ആവശ്യപ്പെടുന്നു.

ഫോണ്‍ കോളുകള്‍
ഭീഷണിയുമായി ഒട്ടേറെ കോളുകള്‍ ഇതിനോടകം താക്കൂറിന് വന്നുക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഭീഷണിയെത്തിയതെന്ന് താക്കൂര്‍ പറയുന്നു.

പരാതിയിങ്ങനെ
ശ്രീരാമനെതിരെ മാത്രമല്ല, സഹോദരന് ലക്ഷ്മണനെതിരെയും പരാതിയുണ്ട്. വസ്തുത അറിയാതെ സീതയെ അപമാനിച്ചു എന്നും രാമന്റെ ആവശ്യപ്രകാരം സീതയെ കാട്ടില്‍ ഉപേക്ഷിച്ചു എന്നുമായിരുന്നു ലക്ഷ്മണന് എതിരായ ആരോപണങ്ങള്‍. അലക്കുകാരന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന് സീതയെ ഉപേക്ഷിച്ചു എന്നാണ് അഭിഭാഷകന് പറഞ്ഞത്.

മാനസിക പ്രശ്നം
താക്കൂറിന് മാനസികമായി കുഴപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

കേസ് സ്വീകരിച്ചില്ല
അതേസമയം, താക്കൂറിന്റെ കേസ് ബിഹാര്‍ കോടതി സ്വീകരിക്കുകയുണ്ടായില്ല. ഒരു പരാതി നല്കുമ്പോള് ചേര്‍ക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്ന് കോടതി പറയുകയുണ്ടായി. പരാതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ശ്രീരാമനും സീതയും വിവാഹം കഴിച്ച തീയതി ഏതാണെന്നും കോടതി ചോദിച്ചു. ദൃക്സാക്ഷികല്‍ ആരെങ്കിലും ഉണ്ടോയെന്നും കോടതി ചോദിക്കുകയുണ്ടായി.

സീതയുടെ അവകാശങ്ങള്‍
കോടതി കേസ് തള്ളിയെങ്കിലും പോരാട്ടം തുടരുമെന്നാണ് അഭിഭാഷകന് പറഞ്ഞത്. സീതയുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായി ആരെയും മുറിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കൂര്‍ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications