ചന്ദ്രഗ്രഹണം ദൈവത്തിന്റെ അടയാളമോ: മധ്യകാലത്തെ വിശ്വാസങ്ങളും ശാസ്ത്ര ധാരണകളും
ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകാന്‍ പോവുകയാണ്. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം കൂടിയാണ് ഇത്. ഏകദേശം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ദൃശ്യമാവുകയെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇവ മൂന്നും കൃത്യമായ ഒരു നേര്‍രേഖയില്‍ വരാത്തതിനാല്‍ തന്നെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പൂർണമായി പതിക്കില്ല. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 26ന് ആയിരുന്നു. ഇതൊരു സൂപ്പർ ഫ്‌ളവർ ബ്ലഡ് മൂൺ ആയിരുന്നു.

ഗ്രഹണം സംബന്ധിച്ച് പല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ കാരണം മനുഷ്യർക്ക് അറിയാം. 3,000 വർഷങ്ങൾക്ക് മുമ്പ് തന്നെ, ബാബിലോണിയക്കാർ ആകാശഗോളങ്ങളുടെ ചലനങ്ങളുടെ രേഖകൾ കളിമൺ ഫലകങ്ങളിൽ പകര്‍ത്തി സൂക്ഷിക്കുകയും ഭാവി ഗ്രഹണങ്ങളുടെ തീയതിയും സമയവും കണക്കാക്കുകയും ചെയ്തിരുന്നു. മധ്യകാലഘട്ടം അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും കാലമായിരുന്നുവെന്ന അനുമാനം പൊതുവേയുണ്ടെങ്കിലും ഗ്രഹണം സംബന്ധിച്ച മധ്യകാല ക്രിസ്ത്യൻ ധാരണകളള്‍ കൂടുതൽ സങ്കീർണ്ണമാണ്.
എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ചന്ദ്രന് സ്വന്തമായി പ്രകാശമില്ലാത്തതിനാൽ, ഭൂമിയുടെ നിഴലിലേക്ക് നീങ്ങുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുമെന്നാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച സെവില്ലിലെ സെന്റ് ഇസിദോർ തന്റെ എൻസൈക്ലോപീഡിക് എറ്റിമോളജിയിൽ വിശദീകരിക്കുന്നത്. ചന്ദ്രഗ്രഹണം 15-ാം ചാന്ദ്ര ദിനത്തിൽ മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1191 ജൂൺ 23-ന് ഇംഗ്ലണ്ടിൽ കണ്ട ഒരു സൂര്യഗ്രഹണത്തെ സംബന്ധിച്ച് ഡിവിസെസിലെ സന്യാസിയായ റിച്ചാർഡും രേഖപ്പെടുത്തിയിട്ടുണ്ട് 12-ആം നൂറ്റാണ്ടിൽ, കൂടുതൽ ഗ്രീക്ക്, അറബിക്, ഹീബ്രു ശാസ്ത്രീയ കൃതികൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്തതോടെ യൂറോപ്യൻ ക്രിസ്ത്യാനികൾക്ക് സ്വാഭാവിക ദാർശനിക വസ്തുക്കളുടെ ഒരു പുതിയ തരംഗം പരിചിതമാവുകയും ചെയ്തു.

ഗ്രഹണത്തെക്കുറിച്ചുള്ള ഇത്തരം ശാസ്ത്രീയമായ ധാരണകള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ അത് ദൈവഹിതമാണെന്ന് വിശ്വാസവും ശക്തമായിരുന്നു. 'സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും. (ലൂക്കോസ് 21:25)'- എന്ന് ബൈബിള്‍ വചനമാണ് ഈ വിശ്വാസത്തിലെ ഏറ്റവും പ്രധാനം. സൃഷ്ടിയിൽ ദൈവം ചലിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയകൾ മൂലമാണ് ഗ്രഹണം സംഭവിക്കുന്നതെന്നാണ് മതഗ്രന്ഥങ്ങളും പണ്ഡിതന്‍മാരും അവകാശപ്പെടുന്നത്. ഭാവിയെയോ മറ്റ് വിദൂര സംഭവങ്ങളെയോ ഇത് സൂചിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ആശയ വിനിമയത്തിന്റെ ഒരു സുചനയായും ഗ്രഹണത്തെ കാണുന്നവരുണ്ട്.

കുരിശ് യുദ്ധത്തിന്റെ വിവരണങ്ങളിലും ഗ്രഹണം ഇടംപിടിച്ചിട്ടുണ്ട്. ജറുസലേം നഗരത്തോട് അടുക്കുമ്പോൾ കുരിശുയുദ്ധക്കാർ ബ്ലഡ് മൂണിനെ കണ്ടത് ദൈവഹിതത്തിന്റെ സൂചനയായിട്ടാണെന്നാണ് ഒന്നാം കുരിശുയുദ്ധത്തിന്റെ (1096-1101) തന്റെ വിവരണത്തിൽ ആൽബർട്ട് വ്യക്തമാക്കുന്നത്. ചന്ദ്രഗ്രഹണം കുരിശുയുദ്ധക്കാരുടെ ശത്രുക്കളുടെ നാശത്തെ സൂചിപ്പിക്കുന്നുവെന്നും അവര്‍ പടയാളികളെ വിശ്വസിപ്പിച്ചു.

'1147 ഒക്‌ടോബറിൽ ഒരു ഗ്രഹണം സൂര്യനെ അരിവാളിന്റെ രൂപത്തിൽ രൂപാന്തരപ്പെടുത്തുകയും കരയിൽ ഭയങ്കരമായ അന്ധകാരം പരത്തുകയും ചെയ്‌തപ്പോൾ, സാക്ഷികൾ അത് രക്തച്ചൊരിച്ചിലിന്റെ ഒരു സമയത്തിന്റെ സൂചനയായി കണ്ടു.'- എന്നാണ് മാഗ്ഡെബർഗിലെ അന്നൽസ് പറയുന്നത്. ഭൂമി ചന്ദ്രനെ മറയ്ക്കുന്നത് മൂലമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ പോളിമാത്ത് ആയ ജോൺ ഓഫ് സാലിസ്ബറി മനസ്സിലാക്കിയിരുന്നു. ഈ പ്രതിഭാസങ്ങൾ ദൈവത്തിൽ നിന്നുള്ള അടയാളങ്ങളാണെന്ന് വിശ്വസിക്കുന്നതിനോടൊപ്പം തന്നെ ജ്യോതിശാസ്ത്ര പഠനത്തിൽ മെറിറ്റ് ഉണ്ടെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാൽ ഈ ലോകത്തെ സ്വാധീനിക്കാൻ ആകാശഗോളങ്ങൾക്ക് ശക്തിയുണ്ടെന്ന് വിശ്വാസത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തതായി ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിദ്യാസമ്പന്നർക്കും സാക്ഷരരായ സഭാവിശ്വാസികൾക്കും സാധാരണക്കാർക്കും ശാസ്ത്രീയ വിശദീകരണങ്ങൾ കൂടുതലായി ലഭ്യമാണെങ്കിലും ഈ ആശയങ്ങൾ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ 11-ആം നൂറ്റാണ്ടില്‍ ജീവിച്ച മെർസെബർഗിലെ ബിഷപ്പ് തീറ്റ്മാറിനെ പോലുള്ളവര്‍ തന്നെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications