കാർഷിക മേഖലയിലെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യം; മൻ കി ബാത്തിൽ നരേന്ദ്ര മോദി
പരമ്പരാഗത കൃഷിക്കൊപ്പം പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവ ഒരുപോലെ പ്രധാനമാണ്
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതുമയും നവീകരണവും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിൽ നവീകരണം സംഭവിക്കാത്ത പക്ഷം അത് ചില സമയങ്ങളിൽ ഭാരമായി മാറുമെന്നും ഇന്ത്യൻ കാർഷിക മേഖലയിലും നവീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ കാർഷിക നിയമങ്ങളിൽ ഡൽഹി അതിർത്തികളിൽ കർഷക സമരം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. അതേസമയം കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടുപോകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

"ഇന്ത്യൻ കാർഷിക മേഖലയിലെ നവീകരണം കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പുതിയ ബദലുകൾ സ്വീകരിക്കുക, പരമ്പരാഗത കൃഷിക്കൊപ്പം പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവ ഒരുപോലെ പ്രധാനമാണ്. ധവള വിപ്ലവകാലത്ത് രാജ്യം അത് അനുഭവിച്ചതായും ഇപ്പോൾ തേനീച്ച വളർത്തൽ സമാനമായ ഒരു ബദലായി ഉയർന്നുവരികയാണ്," നരേന്ദ്ര മോദി പറഞ്ഞു.
Recommended Video

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ ഗുർദൂം എന്ന ഗ്രാമത്തെ ഉദാഹരണമായി അദ്ദേഹം ചൂണ്ടികാട്ടി. കുത്തനെയുള്ള പർവതങ്ങളും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും ആളുകൾ തേനീച്ച വളർത്തൽ ആരംഭിച്ചു. ഇന്ന് ഈ സ്ഥലത്ത് തേൻ വിളവെടുക്കുന്നതിന് ആവശ്യക്കാർ ഏറെയാണ്. ഇത് കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നു. പശ്ചിമ ബംഗാളിലെ സുന്ദർബൻസ് പ്രദേശങ്ങളിലെ പ്രകൃതിദത്ത ജൈവ തേനിന് രാജ്യത്തും ലോകത്തും വലിയ ഡിമാൻഡുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ ബനസ്‌കന്ത, ഹരിയാനയിലെ യമുന നഗർ എന്നിവിടങ്ങളിലെ കർഷകർ തേൻ വഴി പ്രതിവർഷം ലക്ഷം രൂപ സമ്പാദിക്കുന്നു. കർഷകരുടെ കഠിനാധ്വാനം തേൻ ഉൽപാദനത്തിൽ വർദ്ധനവിന് കാരണമായി. ഓരോ വർഷവും 1.25 ലക്ഷം ടൺ തേൻ ഉത്പാദിപ്പിക്കപ്പെടുന്നു, കൂടാതെ ധാരാളം തേനും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. തേനിന് പുറമേ, തേനീച്ച മെഴുക് വളരെ വലിയ വരുമാന മാർഗ്ഗമാണ്. നിലവിൽ ഇന്ത്യ തേനീച്ച മെഴുകാണ് ഇറക്കുമതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, പക്ഷേ, നമ്മുടെ കർഷകർ ഇപ്പോൾ ഈ അവസ്ഥയെ അതിവേഗം പരിവർത്തനം ചെയ്യുകയാണ്. രാജ്യത്തെ കൂടുതൽ കർഷകർ അവരുടെ കൃഷിക്കൊപ്പം തേനീച്ച വളർത്തലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രതിരോധ ഭടന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ചും ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനേയും ഒര്‍മിച്ചും പ്രധാനമന്ത്രി. മാന്‍ കി ബാത്ത് വിജയകരമാക്കിയതിനും അതിലെ മികച്ച പങ്കാളിത്തത്തിനും എല്ലാ ശ്രോതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. മാന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പായിരുന്നു ഇന്നത്തേത്ത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യം ജനത കർഫ്യൂ എന്ന പദം ആദ്യമായി കേൾക്കുന്നത്. അച്ചടക്കത്തിന്റെ അഭൂതപൂർവമായ ഉദാഹരണമായിരുന്നു അത്, വരും തലമുറകൾക്ക് തീർച്ചയായും അതിൽ അഭിമാനം തോന്നും. കൈയടിച്ചും, വിളക്ക് കത്തിച്ചും പാത്രങ്ങൾ കൊട്ടിയും കോവിഡ് പോരാളികൾക്ക് ആളുകൾ അവരുടെ ആദരം അർപ്പിച്ചു. നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാൻ അശ്രാന്തമായും നിസ്വാർത്ഥമായും പ്രവർത്തിച്ചവരാണ് ഈ കൊറോണ പോരാളികളെന്നും അദ്ദേഹം പറഞ്ഞു.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications