പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിർബന്ധമാക്കി: തുപ്പുന്നത് ശിക്ഷാർഹമെന്ന് ആഭ്യന്തരമന്ത്രാലയം!!
ദില്ലി: പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. കൂടാതെ കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളിൽ
പൊതുസ്ഥലങ്ങളിലും എല്ലാ ജോലി സ്ഥലത്തും ഫേസ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുൾപ്പെടെയുള്ള ചടങ്ങുകൾ എന്നിവ ജില്ലാ മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തോടെ മാത്രമേ നടത്താൻ സാധിക്കൂ. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണെന്നും കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യം, പുകയില, ഗുട്ക എന്നിവയുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്.

ആർക്കെല്ലാം വർക്ക് ഫ്രം ഹോം
65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ രക്ഷിതാക്കളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം വർധിപ്പിക്കാൻ എല്ലാ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണം. ഷിഫ്റ്റുകൾക്കിടയിൽ ഓഫീസുകൾ അണുനശീകരിക്കണം. വലിയ തോതിലുള്ള യോഗങ്ങൾ ഒഴിവാക്കണം എന്നിവയാണ് കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ.

ജോലി സ്ഥലങ്ങളിൽ
എല്ലാ തൊഴിലിടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലി സ്ഥലങ്ങളിലെ ഷിഫ്റ്റുകൾ തമ്മിൽ നാല് മണിക്കൂറിന്റെ വ്യത്യാസമുണ്ടായിരിക്കണം. ഭക്ഷണം കഴിയ്ക്കുന്നതിന് അനുവദിക്കുന്ന സമയത്തും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അടിസ്ഥാന നടപടി ക്രമങ്ങൾ
പരിസരത്തെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായും അണുവിമുക്തമാക്കണം. കെട്ടിടത്തിന്റെ പ്രവേശന കവാടം, ഗേറ്റ്, ഓഫീസ് കെട്ടിടം, ഓഫീസ് കഫറ്റീരിയ, ക്യാന്റീൻ, മീറ്റിംഗ് റൂം, കോൺഫറൻസ് ഹാൾ, തുറസ്സായ പ്രദേശങ്ങൾ, വരാന്ത, ലിഫ്റ്റ്, ശുചിമുറി, സിങ്ക്, വാൾ പോയിന്റുകൾ, ചുവരുകൾ, പ്രത്യേക ഗതാഗത സംവിധാനത്തിന്റെ ഉപരിതലങ്ങൾ, എന്നിവയും അണുവിമുക്തമാക്കണം. ഓഫീസുകളിൽ 30 മുതൽ 40 ശതമാനം വരെയുള്ള ജീവനക്കാരെ മാത്രമേ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കാവൂ എന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.
Recommended Video

വാഹനങ്ങൾ പ്രവേശിക്കുമ്പോൾ
ഓഫീസിന്റെ കോമ്പൌണ്ടിന് അകത്തേക്ക് അനുനശീകരണം നടത്തിയ വാഹനങ്ങൾ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. എല്ലാവരെയും നിർബന്ധമായും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കണം. സ്റ്റെപ്പുകളുടെ ഉപയോഗം വർധിപ്പിക്കണം. പുകയില, ഗുട്ക, എന്നിവ നിരോധിക്കണം. ഇതിനെല്ലാം പുറമേ അനാവശ്യ സന്ദർശകരെയും ഒഴിവാക്കണം.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications