Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കുരുക്ക്; കള്ളപ്പണ കേസില്‍ വല വീശി ഇഡി, ചോദ്യം ചെയ്യുന്നു

ദില്ലി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇദ്ദേഹത്തോട് നേരത്തെ അന്വേഷണ സംഘം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ സംഘം പട്ടേലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിയുടെ വലംകൈ ആണ് അഹമ്മദ് പട്ടേല്‍. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് ഉദ്യോഗസ്ഥരുടെ സംഘം ദില്ലിയിലെ അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയത്.

A

Recommended Video

cmsvideo
    'Rahul Gandhi Should Lead Congress Once Again': Sachin Pilot | Oneindia Malayalam

    ്‌സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് പട്ടേലിനെ ചോദ്യം ചെയ്യുന്നത്. 65 വയസിന് മുകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കൊറോണ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് പട്ടേല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജാരാകാതിരുന്നത്. താന്‍ വീട്ടില്‍ തന്നെ തുടരുകയാണ് എന്നും പട്ടേല്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച അന്വേഷണ സംഘം അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയത്.

    ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി രൂപ സ്റ്റര്‍ലിങ് ബയോടെക് വായ്പ എടുത്ത് തിരിമറി നടത്തിയെന്നാണ് ആരോപണം. തിരിച്ചടയ്‌ക്കേണ്ട മൊത്തം തുക 8100 ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റര്‍ലിങ് ബയോടെക് മേധാവികള്‍ക്ക് അഹമ്മദ് പട്ടേലുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. ദില്ലിയിലെയും നോയ്ഡയിലെയും ഓഫീസുകളിലും വീടുകളിലുമായിരുന്നു റെയ്ഡ്. പിപിഇ കിറ്റ് ധരിച്ചാണ് സംഘം റെയ്ഡ് നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 787 കോടി രൂപ വായ്പ എടുത്തു വഞ്ചിച്ചുവെന്നാണ് രതുല്‍ പുരിക്കെതിരായ കേസ്. വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+