മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്; 11 പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത് ബ്രജേഷ് താക്കൂറും സംഘവും
പാട്ന: കോളിളക്കം സൃഷ്ടിച്ച മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസില്‍ സിബിഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ഇന്നലെ രാജ്യം കേട്ടത്. ശ്മശാനത്തില്‍ നിന്നും അസ്ഥികളുടെ കൂട്ടം കണ്ടെത്തിയതോടെ ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറും സംഘവുമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സിബിഐ ഇന്നലെയാണ് സത്യവാങ്മുലം സുപ്രീംകോടതിയെ അറിയിച്ചത്.
ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേര്‍ന്ന് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂട്ടം പൊലീസ് കണ്ടെടുത്തത്.

സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്മശാനത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അഭയകേന്ദ്രത്തിലെ മറ്റ് പെണ്‍കുട്ടികളുടെ അസ്ഥിക്കൂടങ്ങളും പൊലീസ് കണ്ടെടുക്കുകയായിരുന്നു.
കുറ്റാരോപിതനായ ഗുഡ്ഡു പട്ടേല്‍, ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചു തന്നു. ഇതേ തുടര്‍ന്ന് ആ പ്രദേശത്ത് കുഴിച്ചപ്പോഴാണ് അസ്ഥികൂടങ്ങളുടെ കൂട്ടം കണ്ടെത്താനായതെന്നും സിബിഐ കോടതിയെ അറിയിച്ചു.
ബീഹാറിലെ മുസാഫര്‍പൂരില്‍ എന്‍ജ.ഒ നടത്തുന്ന അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്) പുറത്തു വിട്ട റിപ്പോര്‍ട്ടോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. പിന്നിട് കേസിലെ അന്വേഷണം സിബിഐക്ക് കൈമാറുകയും താക്കൂര്‍ ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തു.
അന്വേഷണത്തിനിടെ, നിംഹാന്‍സിലെയും ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍മാരുടെ റിപ്പോട്ടുകളിലെയും ഇരകളുടെ മൊഴികളില്‍ നിന്ന് 11 പെണ്‍കുട്ടികളെ ബ്രജേഷ് താക്കൂറും സംഘവും ചേര്‍ന്ന് കൊന്നതായി തെളിഞ്ഞെന്ന് അന്വേഷണ സംഘം അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications