കോൺഗ്രസിനും എസ്പിക്കും ഉള്ള കരണത്തടിയാണ് എന്റെ മന്ത്രിസ്ഥാനം; യുപിയിലെ ഏക മുസ്ലീം മന്ത്രി
ലഖ്നൗ; തന്റെ മന്ത്രിസ്ഥാനം പ്രതിപക്ഷ പാർട്ടികളായ കോൺ ഗ്രസിന്റെയും എസ്പിയുടെയും കരണത്ത് നൽകുന്ന അടിയാണെന്ന് ഉത്തർ പ്രദേശിലെ ഏക മുസ്ലീം മന്ത്രിയായ ഡാനിഷ് ആസാദ് അൻസാരി. താൻ മന്ത്രിയായത് അപ്രതീക്ഷിതമായിരുന്നില്ല എന്നും മറിച്ച് ഒരു സമർപ്പിത പ്രവർത്തകനിൽ പാർട്ടി സ്ഥാപിച്ച വിശ്വാസത്തിന്റെ ഫലമാണെന്നും അൻസാരി പറഞ്ഞു. വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസാരി.
യോഗി ആദിത്യനാഥിന്റെ രണ്ടാം സർക്കാരിലെ 52 മന്ത്രിമാരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. "എനിക്ക് അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്റെ മന്ത്രിസ്ഥാനം എസ്പിക്കും കോൺഗ്രസിനും ബിജെപി നൽകിയ അടിയാണ്. യോഗി സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും പ്രയോജനം മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതികളിൽ മുസ്ലീങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും," അദ്ദേഹം പറഞ്ഞു. "എന്നെപ്പോലുള്ള ഒരു സാധാരണ പാർട്ടി പ്രവർത്തകന് ഇത്രയും വലിയ അവസരം നൽകിയതിന് പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. ഞാൻ എന്റെ ചുമതലകൾ പൂർണ്ണ സത്യസന്ധതയോടെ നിർവഹിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ മുസ്ലീങ്ങൾക്കുള്ള വിശ്വാസം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി നടത്തുന്ന ക്ഷേമപദ്ധതികൾ മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യം നൽകുന്നതിന് മുമ്പ് ഈ സർക്കാർ ആരോടും ജാതിയും മതവും ചോദിക്കുന്നില്ല. മുസ്ലീങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ബിജെപിയുടെ മുസ്ലീം വിരുദ്ധത പ്രതിപക്ഷ പാർട്ടികളുടെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒന്നാം യോ ഗി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മൊഹ്‌സിൻ റാസയെ മാത്രമായിരുന്നു മന്ത്രി സഭയിൽ ആകെ ഉണ്ടായിരുന്ന മുസ്ലീം മന്ത്രി.
പബ്ലിക് അഡ്മിനിസ്ട്രേഷനിലും ക്വാളിറ്റി മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡാനിഷ് ആസാദ് അൻസാരി. 2010ൽ ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ ചേരുന്നത്. പിന്നീട് ബിജെപിയുമായുള്ള അൻസാരിയുടെ ബന്ധം വളർന്നു. 2018 ഒക്ടോബറിൽ യോഗി സർക്കാരിലെ ഉറുദു ഭാഷാ കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അൻസാരിയെ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
ഇന്നലെ ലഖ്‌നൗവിലെ എ.ബി. വാജ്‌പേയി സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതൻ ആയിരുന്നു. യുപിയില്‍ 37 വര്‍ഷത്തിനിടെ കാലാവധി തികച്ച് വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി. കേശവപ്രസാദ് മൗര്യവും ബ്രിജേഷ് പഥക്കും ആണ് ഉപമുഖ്യമന്ത്രിമാർ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications