നീരവ് മോദി തട്ടിയ 11,000 കോടി രൂപയും ഈടാക്കുക സാധാരണക്കാരിനില്‍ നിന്നും!!
മുംബൈ: കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണ് പൊതുമേഖലാ ബാങ്കുകളുടെ പതിവ്. ഇങ്ങനെ എഴുതി തള്ളുന്ന കോടികള്‍ എങ്ങിനെ തിരിച്ചുപിടിക്കണമെന്ന് ബാങ്കുകള്‍ക്ക് നന്നായി അറിയാം. ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള സാധാരണക്കാരായ ജനങ്ങളില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലായിരിക്കും പല കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ പണം തിരിച്ചുപിടിക്കുക.
വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍...
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍, കൂടുതല്‍ തവണ എടിഎം ഉപയോഗിച്ചതിന്റെ പേരില്‍, അക്കൗണ്ടുകള്‍ മറ്റൊരാളുടെ പേരില്‍ മാറ്റുന്നതിന്റെ പേരില്‍ എന്നുവേണ്ട സാധാരണക്കാരന്റെ അവശ്യ സേവനങ്ങള്‍ക്കെല്ലാം ബാങ്കുകള്‍ ഫീസ് ഈടാക്കും. ഇത്തരത്തില്‍ 11,000 കോടി രൂപയും ബാങ്കുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ ഈടാക്കാനും നഷ്ടം നികത്താനും സാധിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്ന് നടത്തിയത്. ഇയാള്‍ രാജ്യംവിട്ടതായാണ് സൂചന. അതുകൊണ്ടുതന്നെ പണം ഇയാളില്‍ നിന്നും ഈടാക്കുക ബുദ്ധിമുട്ടായിരിക്കും. നേരത്തെ സമാന രീതിയില്‍ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ ഇപ്പോള്‍ സസുഖം ലണ്ടനില്‍ കഴിയുകയാണ്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണം
കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്നാണ് ആരോപണം. തട്ടിപ്പ് നടത്തി രാജ്യത്തിന് പുറത്തുകടന്നാല്‍ സുരക്ഷിതരാണെന്ന വിശ്വാസം ഇവര്‍ക്ക് തുണയാകുന്നു. സര്‍ക്കാരിലെ ഉന്നതരുമായുള്ള അടുത്തബന്ധവും തട്ടിപ്പിന് വഴിയൊരുക്കുന്നുണ്ട്. എന്തായാലും, നീരവ് മോദിയുടെ പതിനൊന്നായിരം കോടി രൂപയും ബാങ്കുകള്‍ എങ്ങിനെ ഈടാക്കും എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇടപാടുകാര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications