എൽഐസിയുടെ നിക്ഷേപങ്ങളിൽ ഇടപെടാറില്ല; അദാനി ഗ്രൂപ്പിലെ നിക്ഷേപം എസ്‌ഒപി അനുസരിച്ച്; ധനമന്ത്രി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)യുടെ നിക്ഷേപ തീരുമാനങ്ങളിൽ ധനമന്ത്രാലയം ഇടപെട്ടിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അദാനി ഗ്രൂപ്പിൽ എൽഐസി നടത്തിയ നിക്ഷേപങ്ങളെല്ലാം സ്ഥാപിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകൾ (എസ്.ഒ.പി.) അനുസരിച്ചായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി കൃത്യമായി വിലയിരുത്തിയും പഠിച്ചുമാണ് നിക്ഷേപങ്ങൾ നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത ആറ് കമ്പനികളിലായി 38,658.85 കോടി രൂപയുടെ ഓഹരികളും, 9,625.77 കോടി രൂപയുടെ ഡെറ്റ് നിക്ഷേപങ്ങളും എൽഐസിക്ക് ഉണ്ട്. ഇവയെല്ലാം SOP-കൾ പാലിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പിലെ എൽഐസി നിക്ഷേപങ്ങൾ SOP-കൾക്ക് അനുസൃതമായി തന്നെയാണ്. സർക്കാർ അതിൽ യാതൊരു തരത്തിലും സ്വാധീനം നടത്തിയിട്ടില്ലെന്നും ധനമന്ത്രി ലോക്സഭയെ അറിയിച്ചു.

ഇൻഷുറൻസ് നിയമം, 1938-ലെ വ്യവസ്ഥകൾക്കും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) എന്നിവ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങൾക്കും അനുസരിച്ചാണ് ഇത്തരം നിക്ഷേപ തീരുമാനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.
ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എൽഐസിയെ അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതായി ഈ വർഷം ഒക്‌ടോബറിൽ 'ദ വാഷിംഗ്ടൺ പോസ്റ്റ്' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. പോർട്ട്-ടു-എനർജി വ്യവസായ ഗ്രൂപ്പ് കടക്കെണിയിൽ ആയിരുന്ന സമയത്തായിരുന്നു ഇത്. അദാനി പോർട്ട്സ് & SEZ (APSEZ) ൽ 2025 മെയ് മാസത്തിൽ നടത്തിയ 570 ദശലക്ഷം ഡോളർ (ഏകദേശം ₹5,000 കോടി രൂപ) നിക്ഷേപം റിപ്പോർട്ട് എടുത്തുപറഞ്ഞു.
അദാനി പോർട്ട്സ് & SEZ (APSEZ) നിക്ഷേപത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് ധനമന്ത്രി സീതാരാമൻ നേരിട്ട് മറുപടി നൽകി. "എൽഐസിയുടെ ബോർഡ്-അംഗീകൃത നയങ്ങളും സ്ഥാപിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകളും (SOPs) അനുസരിച്ചുള്ള വിശദമായ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് 2025 മെയ് മാസത്തിൽ APSEZ പുറത്തിറക്കിയ 5,000 കോടി രൂപയുടെ സുരക്ഷിത നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളിൽ (NCD) നിക്ഷേപം നടത്തിയത്," അവർ വ്യക്തമാക്കി.
എൽഐസി എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള മുൻനിര 500 കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും വലിയ കമ്പനികളിലാണെന്നും അവർ കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച്, 50 നിഫ്റ്റി കമ്പനികളിലെ എൽഐസിയുടെ പുസ്തക മൂല്യം 4,30,776.97 കോടി രൂപയാണ്. ഇത് മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 45.85 ശതമാനം വരും. എൽഐസിയുടെ നിക്ഷേപ പ്രവർത്തനങ്ങൾ കൺകറന്റ് ഓഡിറ്റർമാർ, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർ, സിസ്റ്റം ഓഡിറ്റർമാർ, ഇന്റേണൽ ഫിനാൻഷ്യൽ കൺട്രോൾ (IFC) ഓഡിറ്റർമാർ, കൂടാതെ ഒരു ആന്തരിക വിജിലൻസ് ടീം എന്നിവർ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഈ കാര്യത്തിൽ റെഗുലേറ്ററായ IRDAI കാലാകാലങ്ങളിൽ പരിശോധനകൾ നടത്താറുണ്ട് എന്നും ധനമന്ത്രി അറിയിച്ചു. എൽഐസി നടത്തുന്ന നിക്ഷേപങ്ങളിൽ സർക്കാരിന് നേരിട്ടുള്ള യാതൊരു മേൽനോട്ടവും ഇല്ലെന്നും അവർ തറപ്പിച്ചുപറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിലെ എൽഐസിയുടെ പ്രധാന ഇക്വിറ്റി നിക്ഷേപങ്ങളും മന്ത്രി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലാണ് ഏറ്റവും കൂടുതൽ, 40,901.38 കോടി രൂപ. ഇൻഫോസിസിൽ 38,846.33 കോടി രൂപ, ടാറ്റ കൺസൾട്ടൻസി സർവീസസിൽ 31,926.89 കോടി രൂപ, എച്ച്ഡിഎഫ്സി ബാങ്കിൽ 31,664.69 കോടി രൂപ, ഹിന്ദുസ്ഥാൻ യൂണിലിവറിൽ 30,133.49 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന നിക്ഷേപങ്ങൾ.
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡെറ്റ് എക്‌സ്‌പോഷർ എച്ച്ഡിഎഫ്സി ബാങ്കിനാണ്, ഇവിടെ 49,149.14 കോടി രൂപയുടെ കുടിശ്ശികയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് (14,012.34 കോടി രൂപ), ഐസിഐസിഐ ബാങ്ക് (13,435 കോടി രൂപ), ശ്രീറാം ഫിനാൻസ് (11,075 കോടി രൂപ), അദാനി പോർട്ട്സ് ആൻഡ് SEZ ലിമിറ്റഡ് (9,625.77 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എൽഐസിയുടെ നിക്ഷേപങ്ങളും അവർ വ്യക്തമാക്കി. സിഎൻജി റീട്ടെയ്‌ലറായ അദാനി-ടോട്ടൽ ഗ്യാസ് ലിമിറ്റഡിലാണ് ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ, 8,646.82 കോടി രൂപ. ഇത് എൽഐസിയുടെ മൊത്തം നിക്ഷേപങ്ങളിൽ 25-ാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസിലെ 8,470.60 കോടി രൂപയുടെ നിക്ഷേപം ഉണ്ട്, 27-ാം സ്ഥാനത്താണ് അത്. സിമന്റ് നിർമ്മാതാക്കളായ അംബുജ സിമന്റ്സിലെ 5,787.73 കോടി രൂപയുടെ നിക്ഷേപം( 40-ാം സ്ഥാനത്ത്), APSEZ-ൽ 5,681.10 കോടി രൂപയുടെ നിക്ഷേപം ( 43-ാം സ്ഥാനം). ഊർജ്ജ പ്രസരണ കമ്പനിയായ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിൽ 3,729.68 കോടി രൂപയും ( 65-ാം സ്ഥാനത്താണ്) ഉണ്ട്.അദാനി ഗ്രൂപ്പിലെ മറ്റ് പ്രധാന നിക്ഷേപങ്ങളിൽ, ക്ലീൻ എനർജി കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ 3,486.10 കോടി രൂപ (71-ാം സ്ഥാനം), സിമന്റ് നിർമ്മാതാക്കളായ എസിസിയിൽ 2,856.82 കോടി രൂപ (81-ാം സ്ഥാനം) എന്നിവ ഉൾപ്പെടുന്നു.
"സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും തങ്ങളുടെ ഓഹരികളിൽ 1 ശതമാനമോ അതിലധികമോ ഓഹരി പങ്കാളിത്തമുള്ളവരുടെ പേരുകൾ വെളിപ്പെടുത്തണം. അതനുസരിച്ച്, എൽഐസിക്ക് 1 ശതമാനമോ അതിലധികമോ ഇക്വിറ്റി ഓഹരിയുള്ള കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതു രേഖയായി ലഭ്യമാണ്," അവർ കൂട്ടിച്ചേർത്തു.
എൽഐസി ഒരു ചെറിയ ഏക ഉദ്ദേശ്യ ഫണ്ടല്ല, മറിച്ച് 41 ലക്ഷം കോടി രൂപയിലധികം (500 ബില്യൺ ഡോളറിലധികം) ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. 2025-ന്റെ തുടക്കത്തിൽ, മിക്കവാറും എല്ലാ പ്രധാന ബിസിനസ് ഗ്രൂപ്പുകളിലും മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന 351 പൊതു ലിസ്റ്റ് ചെയ്ത ഓഹരികളിൽ എൽഐസി നിക്ഷേപം നടത്തിയിരുന്നു. അതിന്റെ നിക്ഷേപ പോർട്ട്ഫോളിയോ വളരെ വൈവിധ്യപൂർണ്ണമാണ്. 2014 മുതൽ ഇന്ത്യയിലെ മുൻനിര 500 കമ്പനികളിലെ നിക്ഷേപ മൂല്യം പത്തിരട്ടിയായി വർദ്ധിച്ച് 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 15.6 ലക്ഷം കോടി രൂപയായി. ഇത് എൽഐസിയുടെ ശക്തമായ ഫണ്ട് മാനേജ്മെന്റിനെയാണ് സൂചിപ്പിക്കുന്നത്. ഗണ്യമായ സർക്കാർ ബോണ്ടുകളും കോർപ്പറേറ്റ് കടങ്ങളും എൽഐസിയുടെ പക്കലുണ്ട്.
അദാനി ഗ്രൂപ്പിലുള്ള എൽഐസിയുടെ നിക്ഷേപം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളുടെ മൊത്തം കടത്തിന്റെ രണ്ട് ശതമാനത്തിൽ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി. 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ എൽഐസി തങ്ങളുടെ അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപങ്ങൾ സ്വതന്ത്രമായും, ബോർഡ് അംഗീകരിച്ച നയങ്ങൾക്കും വിശദമായ ജാഗ്രതാ നിർദ്ദേശങ്ങൾക്കും (ഡ്യൂ ഡിലിജൻസ്) അനുസരിച്ചുമാണെന്ന് വ്യക്തമാക്കിയിരുന്നു.
"ഇത്തരം (നിക്ഷേപ) തീരുമാനങ്ങളിൽ ധനകാര്യ സേവന വകുപ്പിനോ (കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ) മറ്റ് ഒരു സ്ഥാപനത്തിനോ പങ്കില്ല," എൽഐസി 'എക്സി'ൽ പോസ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപ തീരുമാനങ്ങൾ ബോർഡ് അംഗീകരിച്ച നയങ്ങളും വിശദമായ സൂക്ഷ്മ പരിശോധനകളും അനുസരിച്ച് എൽഐസി സ്വതന്ത്രമായാണ് എടുക്കുന്നതെന്നും അവർ ഊന്നിപ്പറഞ്ഞു. 'എൽഐസി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സൂക്ഷ്മ പരിശോധനകൾ ഉറപ്പാക്കിയിട്ടുണ്ട്, കൂടാതെ അതിന്റെ എല്ലാ നിക്ഷേപ തീരുമാനങ്ങളും നിലവിലുള്ള നിയമങ്ങളിലെയും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങളിലെയും വ്യവസ്ഥകൾ പാലിച്ച് എല്ലാ ഓഹരി ഉടമകളുടെയും താൽപ്പര്യം മുൻനിർത്തിയാണ് എടുത്തിട്ടുള്ളത്'
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?











Click it and Unblock the Notifications