വേണ്ടത്ര പരിശീലനം ഇല്ല; ബോയിംഗ് 737 പറത്തുന്നതിൽ നിന്ന് 90 സ്പൈസ് ജെറ്റ് പൈലറ്റുമാരെ സസ്പെന്റ് ചെയ്തു
ന്യൂഡൽഹി: ബോയിംഗ് 737 മാക്സ് വിമാനം പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് 90 സ്പൈസ് ജെറ്റ് പൈലറ്റുമാരെ ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ വിലക്കി. 737 മാക്സ് വിമാനം പ്രവർത്തിപ്പിക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിലക്ക് താൽക്കാലികം മാത്രമാണെന്നും വിമാനം പറത്താൻ അവർ പരിശീലിക്കണമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ പ്രസ്താവനയിൽ പറഞ്ഞു.
വീഴ്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റെഗുലേറ്റർ പറഞ്ഞു. നേരത്തെ 2019ൽ എത്യോപ്യൻ എയർലൈൻസ് 737 മാക്സ് വിമാനം തകർന്ന് നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ മരണപ്പെട്ടിരുന്നു. ഇതേ ഇത്തരം വിമാനങ്ങൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ യുഎസ് ആസ്ഥാനമായുള്ള വിമാന നിർമ്മാതാക്കൾ വിമാനത്തിൽ നടത്തിയ സോഫ്റ്റ്‌വെയർ തിരുത്തലുകളിൽ ഡിജിസിഎ സംതൃപ്തരാകുകയും. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കുകയും ചെയ്തിരുന്നു. മാക്‌സ് വിമാനങ്ങളുടെ നിരോധനം നീക്കം ചെയ്യുന്നതിനുള്ള ഡിജിസിഎയുടെ വ്യവസ്ഥകളിൽ ശരിയായ പൈലറ്റ് പരിശീലനവും ഉൾപ്പെടുന്നു.

"ബോയിംഗ് 737 മാക്‌സിൽ 650 പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. 90 പൈലറ്റുമാരുടെ പരിശീലന പ്രൊഫൈലിൽ ഡിജിസിഎ ഒരു നിരീക്ഷണം നടത്തിയിരുന്നു. അതിനാൽ ഡിജിസിഎയുടെ ഉപദേശപ്രകാരം. സ്‌പൈസ്‌ജെറ്റ് 90 പൈലറ്റുമാരെ മാക്‌സ് വിമാനം പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് നിയന്ത്രിച്ചിരിക്കുന്നു. ഡിജിസിഎയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പൈലറ്റുമാർ വീണ്ടും പരിശീലനത്തിന് വിധേയരാകുന്നു. ഈ പൈലറ്റുമാർ മറ്റ് ബോയിംഗ് 737 വിമാനങ്ങൾക്ക് ലഭ്യമാകുന്നത് തുടരുന്നു," വക്താവ് പറഞ്ഞു. ഈ നിയന്ത്രണം മാക്‌സ് വിമാനത്തിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. സ്പൈസ് ജെറ്റ് നിലവിൽ 11 മാക്‌സ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഏകദേശം 144 പൈലറ്റുമാർ ആവശ്യമാണ്. മാക്സിലെ പരിശീലനം ലഭിച്ച 650 പൈലറ്റുമാരിൽ 560 പേർ ഇപ്പോഴും ലഭ്യമായി തുടരുന്നു, ഇത് നിലവിലെ ആവശ്യകതയേക്കാൾ വളരെ കൂടുതലാണ് എന്നും വക്താവ് പറഞ്ഞു.
സ്‌പൈസ് ജെറ്റ് മാത്രമാണ് മാക്‌സ് വിമാനങ്ങൾ ഉള്ള ഒരേയൊരു ഇന്ത്യൻ എയർലൈൻ. മുൻനിര നിക്ഷേപകനായ ജുൻജുൻവാല, വ്യോമയാന വിദഗ്ധരായ ആദിത്യ ഘോഷ്, വിനയ് ദുബെ എന്നിവരുടെ പിന്തുണയുള്ള പുതിയ എയർലൈനായ ആകാശ എയർ കഴിഞ്ഞ വർഷം നവംബറിൽ 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ആകാശ എയറിന് ഈ വിമാനങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications