കശ്മീരിൽ കുതിരക്കച്ചവടം: ഡിഡിസി സ്ഥാനാർത്ഥികളെ ബിജെപി കൂറുമാറാൻ പ്രേരിപ്പിക്കുന്നുവെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: കശ്മീർ ജില്ലാ വികസന കൌൺസിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കന്നതായി ആരോപണം. നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഒമർ അബ്ദുള്ളയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഡിഡിസി തിരഞ്ഞെടുപ്പിൽ വിജയം തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ട് ആദ്യം രംഗത്തെത്തിയ ബിജെപി പിന്നീട് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ നിലപാട് തിരുത്തുകയായിരുന്നു.
സിപിഎമ്മിന്റെ എം അനില്‍ കുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍; അന്തിമ തീരുമാനം സെക്രട്ടേറിയേറ്റില്‍
ബിജെപിക്കെതിരെ ഒമർ അബ്ദുള്ള
നാഷണൽ കോൺഫറൻസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാൻ ബിജെപിയും അപ്നി പാർട്ടിയും ശ്രമിക്കുന്നുണ്ടെന്നും ഒമർ അബ്ദുള്ള ആരോപിക്കുന്നു. ഞങ്ങളുടെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടി മാറുമെന്ന് വിജയിച്ച സ്ഥാനാർത്ഥി പറഞ്ഞാൽ മാത്രമേ മോചിപ്പിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും ഉമർ അബ്ദുള്ള വ്യക്തമാക്കി. നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയുടെ ബന്ധു അറസ്റ്റിലായതായും ബന്ധുവിന്റെ മോചനം വേണമെങ്കിൽ അപ്നി പാർട്ടിയിൽ ചേരണമെന്നും അറിയിച്ചിട്ടുണ്ടെന്നും ഒമർ അബ്ദുല്ല പറഞ്ഞു.
കുതിരക്കച്ചവടത്തിന് നീക്കം
ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരിലെ ഭൂരിഭാഗം പേരും ബിജെപിക്ക് വേണ്ടി കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ്. ഇതുവഴി ജനാധിപത്യ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാണിച്ചു. അടുത്തിടെ നടന്ന ഡിസിസി തിരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യമാണ് വിജയിച്ചത്. നാഷണൽ കോൺഫറൻസിന് 67 സീറ്റുകളും പിഡിപിക്കും 27 സീറ്റുകളുമാണ് നേടിയത്. അതേ സമയം 110 സീറ്റുകളിൽ ഗുപ്കാർ സഖ്യം വിജയിച്ചിരുന്നു. 75 സീറ്റുകളിൽ വിജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
ജനാധിപത്യം അപമാനിക്കപ്പെടുന്നു
ദിവസാവസാനം,
ജനാധിപത്യം
അപമാനിക്കപ്പെടുന്നു.
സർക്കാർ
സ്ഥാപനങ്ങൾ
അതിനായി
ഉപയോഗിക്കുന്നുണ്ട്.
അതിനെക്കുറിച്ചാണ്.
ജമ്മു
കശ്മീർ
ജനാധിപത്യത്തെ
ശക്തിപ്പെടുത്തുന്നതിനായി
വോട്ട്
ചെയ്തതായും
ജമ്മു
കശ്മീരിലെ
ജനങ്ങളെ
അഭിസംബോധന
ചെയ്തുകൊണ്ട്
പ്രധാനമന്ത്രി
നരേന്ദ്ര
മോദി
പറഞ്ഞിരുന്നു.
ജമ്മു
കശ്മീരിൽ
ധാരാളം
പേർ
വോട്ട്
ചെയ്തുിട്ടുണ്ട്.
വേര് ശക്തിപ്പെടുത്തി
ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതിന് ജമ്മു കശ്മീരിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഡിഡിസി തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരും പ്രായമായവരും വോട്ടിംഗ് ബൂത്തുകളിൽ എത്തിയത് ഞാൻ കണ്ടു. ഈയടുത്ത് നടന്ന ഡിഡിസി തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ വേരുകൾ ശക്തിപ്പെടുത്തി പ്രധാനമന്ത്രി മോദി പറഞ്ഞു.
ബിജെപിക്ക് വിജയം
ജമ്മു കശ്മീരിലെ 20 ജില്ലകളിലായി നടന്ന ആദ്യ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കർ സഖ്യമാണ് കോൺഗ്രസിനൊപ്പം 13 ജില്ലകളിൽ വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളിലാണ് ബിജെപി വിജയിച്ചു. കശ്മീരിൽ ആദ്യമായി വിജയിച്ച ശേഷം ബിജെപി താഴ്വരയിൽ താമര വിരിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡിസിസി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം, കുതിരക്കച്ചവടത്തിനും അട്ടിമറികൾക്കും സർക്കാർ സൗകര്യമൊരുക്കുന്നുവെന്ന് ദേശീയ സമ്മേളനം ആരോപിച്ചു
Recommended Video