ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. കരാറിന്റെ ആമുഖത്തിൽ വ്യക്തമാക്കിയതുപോലെ സൗഹൃദത്തിന്റെ ആത്മാവിലാണ് സിന്ധു നദീജല കരാർ നിലവില്‍ വന്നത്. എന്നിരുന്നാലും, അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാകിസ്ഥാൻ പതിറ്റാണ്ടുകളായി ഈ തത്വങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച ഭീകരരെ നമ്മള് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കി. ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് ഓപ്പറേഷന് സിന്ദൂര്‍ സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തിന്റെ ക്രൂരമുഖമാണ് പഹൽഗാമിൽ കണ്ടത്. നമ്മുടെ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാനിലെ ഭീകരവാദികളെ വിറപ്പിച്ചു. ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ ചെന്നാണ് ഇന്ത്യ മറുപടി നൽകിയത്. ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇന്ത്യ ചാമ്പലാക്കി. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് നൂറിലേറെ ഭീകരരാണ്. ഭീകരവാദം പഠിപ്പിച്ചു വിടുന്ന കേന്ദ്രങ്ങളാണ് ഇല്ലാതാക്കിയത്. തിരിച്ചടിയിൽ വിറച്ച് പോയ പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇങ്ങോട്ട് വരികയായിരുന്നു.
ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായി തന്നെ രാജ്യം തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നു. ഭീകരവാദവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രണ്ടായി കാണില്ലെന്നും മോദി പറഞ്ഞു. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. 'ഇപ്പോൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ തന്നെ ഭീകരവാദം തിരിച്ചടിക്കും. ഭീകരവാദവും വ്യാപാരവും ഒരുമിച്ചു പോകില്ല, വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും. പാകിസ്ഥാനുമായി പാക് അധീന കാശ്മീരിൽ മാത്രമായിരിക്കും ചർച്ചയെന്നും പ്രധാനമന്ത്രി അഭിസംബോധനയിൽ വ്യക്തമാക്കി.
May 13, 2025, 9:18 pm IST
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിർദേശിച്ച് ഇന്ത്യ. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാനാണ് നിർദേശം.
May 13, 2025, 6:59 pm IST
കഴിഞ്ഞ രണ്ട് വർഷത്തോളമായി, ലഷ്കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF)-നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ നമ്മള് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലുമായും ഉപരോധ സമിതിയുടെ നിരീക്ഷണ സംഘവുമായും പങ്കുവെക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
May 13, 2025, 6:57 pm IST
ഈ നിന്ദ്യമായ ഭീകരപ്രവർത്തനത്തിന്റെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് യുഎൻ സുരക്ഷാ കൗൺസില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറയുന്നു.
May 13, 2025, 6:56 pm IST
പഹൽഗാമിൽ ഭീകരതയുടെ ഇരകൾ ഇന്ത്യൻ വിനോദസഞ്ചാരികളാണെന്നും തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാനാണെന്നും ലോകത്തിന് ധാരണയുണ്ട്. നിരവധി വിദേശ നേതാക്കൾ സ്വയം പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
May 13, 2025, 6:51 pm IST
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളെ കാണുന്നു.
#WATCH | Delhi: On a question of India and Pakistan 'hyphenation', MEA Spokesperson Randhir Jaiswal says, "...We believe that it is quite the reverse. There is widespread understanding in the world that Indian tourists were the victims of terrorism at Pahalgam and that the… pic.twitter.com/uQnaN51SNz
വ്യാപാര കരാറിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം നിശേധിച്ച് വിദേശകാര്യ മന്ത്രാലയം നിരാകരിക്കുന്നു. സൈനിക നടപടികളെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരുമായി മാത്രമാണ് സംസാരിച്ചതെന്നും വിദേശകാര്യമന്ത്രാലയം
May 13, 2025, 3:14 pm IST
ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിമാന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു
May 13, 2025, 1:05 pm IST
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേന വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. തിരച്ചില്‍ തുടരുന്നു
May 13, 2025, 1:03 pm IST
സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു, രാജ്യത്തിന്റെ നന്ദി അറിയിച്ചു
May 13, 2025, 12:44 pm IST
പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുമായി ആശയവിനിമയം നടത്തി. പാകിസ്ഥാന് ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാ താവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെട്ടിരുന്നു
May 13, 2025, 11:59 am IST
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു; രണ്ട് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു
May 13, 2025, 7:53 am IST
സുരക്ഷാ കാരണങ്ങളാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, മറ്റ് അതിര്‍ത്തി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
May 13, 2025, 7:49 am IST
രണ്ടു ദിവസത്തെ സമാധാനത്തിന് ശേഷം വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഇന്നലെ രാത്രി ജമ്മുവിലെ സാംബയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം
May 12, 2025, 8:23 pm IST
രാജ്യത്തിന്റെ അഭിമാനമായ സേനകൾക്ക് എന്റെ അഭിവാദ്യം
May 12, 2025, 8:22 pm IST
പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും
#WATCH | #OperationSindoor | In his address to the nation, PM Modi says, "...No nuclear blackmail will be tolerated anymore..."
He says, "Terrorist attack on India will have to face a befitting reply, and the response will be on our terms" pic.twitter.com/2DmGVrPI42
പാകിസ്ഥാന് സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല എന്ന് ഇന്ത്യ
6:07 AM, 7 May
ഓപ്പറേഷന് സിന്ദൂര്‍: വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ശ്രീനഗര്‍ വിമാനത്താവളം വിമാന സര്‍വീസുകള്‍ക്കായി അടച്ചിട്ടതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമൃത്സറിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടു.
6:17 AM, 7 May
ഇന്ത്യയുടെ ആക്രമണങ്ങള്‍ യുദ്ധ പ്രവൃത്തിയാണ് എന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധപ്രവൃത്തിക്ക് ഉചിതമായ മറുപടി നല്കാന് പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട് എന്നും തങ്ങള്‍ ഉചിതമായ മറുപടി നല്‍കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
6:22 AM, 7 May
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന് സിന്ദൂറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിച്ചു. ഒമ്പത് ലക്ഷ്യങ്ങളിലുമുള്ള ആക്രമണം വിജയകരമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
6:26 AM, 7 May
ഓപ്പറേഷന് സിന്ദൂര്‍ പൊതുജനങ്ങളുടെ ആവശ്യമായിരുന്നു എന്ന് ബിജെപി നേതാവ് അല്‍താഫ് താക്കൂര്‍. ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചുകൊണ്ട് ഭീകരത അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു
6:31 AM, 7 May
ഇന്ത്യന്‍ സൈന്യം വിജയകരമായി ആക്രമിച്ച ഒമ്പത് ലക്ഷ്യങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ് എന്ന് വൃത്തങ്ങള്‍. പാകിസ്ഥാനിലെ ലക്ഷ്യങ്ങളില്‍ ബഹാവല്‍പൂര്‍, മുറിദ്കെ, സിയാല്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു. ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിടാന്‍ പ്രത്യേക കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു. മൂന്ന് സേനകളും സംയുക്തമായാണ് പ്രവര്‍ത്തിച്ചത്.
6:42 AM, 7 May
ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന് സിന്ദൂരിനെക്കുറിച്ച് കേട്ടുവെന്നും സംഘര്‍ഷം വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഇത് ഒരു നാണക്കേടാണ്. ഓവലില്‍ പ്രവേശിക്കുമ്പോഴാണ് ഞങ്ങള്‍ ഇതിനെക്കുറിച്ച് കേട്ടത്,' ട്രംപ് പറഞ്ഞു.
6:46 AM, 7 May
ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനായി മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യുഎസ്, യുകെ, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചു എന്ന് വൃത്തങ്ങള്‍
6:56 AM, 7 May
ഇന്ത്യന്‍ തിരിച്ചടി കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്. ഫ്രാന്‍സ് നിര്‍മിത സ്കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരര്‍ക്കുണ്ടായത്. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്
7:06 AM, 7 May
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് യുഎസ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇത് വേഗത്തില്‍ അവസാനിക്കുമെന്നും സമാധാനപരമായ ഒരു പരിഹാരത്തിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വവുമായി ഇടപഴകുന്നത് തുടരുമെന്നും റൂബിയോ
7:12 AM, 7 May
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന എന്നിവയുടെ മേധാവികളുമായി സംസാരിച്ചു. ഇന്ത്യന്‍ സായുധ സേന തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ച ഓപ്പറേഷന് സിന്ദൂരിന് ശേഷമായിരുന്നു ഇത്.
7:24 AM, 7 May
നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍. പാക് ഷെല്ലിങിൽ മൂന്നു പേര് കൊല്ലപ്പെട്ടു
7:24 AM, 7 May
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാനും. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളുണ്ടായി
7:28 AM, 7 May
ഓപ്പറേഷന് സിന്ദൂരുമായി ബന്ധപ്പെട്ട് സൈന്യം ഇന്ന് രാവിലെ 10:00 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും
7:31 AM, 7 May
ഓപ്പറേഷന് സിന്ദൂരുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍
#OperationSindoor | More information on the terrorist hotbed targeted by the Indian armed forces-
1. Markaz Subhan Allah, Jaish-e-Mohammad Bahawalpur, Punjab, Pakistan- This Markaz serves as the operational headquarter of JeM and associated with terrorist plannings including… pic.twitter.com/EMpWU2txKT
ഇന്ത്യന്‍ മിസൈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് എട്ട് പാകിസ്ഥാനികള്‍ കൊല്ലപ്പെട്ടതായും കുറഞ്ഞത് 35 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന് സായുധ സേനയുടെ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി.
7:52 AM, 7 May
ഓപ്പറേഷന് സിന്ദൂറില്‍ സൈന്യത്തെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. തീവ്രവാദം വളരുന്നിടത്ത് അത് ഇല്ലാതാക്കണമെന്നും അജയ് റായ്.
7:53 AM, 7 May
പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും ഒവൈസി
7:55 AM, 7 May
ഓപ്പറേഷന് സിന്ദൂരിനെ പ്രശംസിച്ച് ഓള് ഇന്ത്യ സൂഫി സജ്ജദാനഷിന്‍ കൗണ്‍സില്‍ ചെയര്മാന് സയ്യിദ് നസറുദ്ദീന്‍ ചിഷ്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ശക്തിയും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്ന നിര്‍ണായക നിമിഷമാണിതെന്ന് സയ്യിദ് നസറുദ്ദീന്‍
7:57 AM, 7 May
ജമ്മുവിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും എന്ന് ഡിവിഷണല്‍ കമ്മീഷണര്‍ രമേശ് കുമാര്‍ പറഞ്ഞു.
7:59 AM, 7 May
പാകിസ്ഥാനിലും പാകിസ്ഥാന് അധിനിവേശ കശ്മീരിലും സൈനിക ആക്രമണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ.
8:02 AM, 7 May
ലഷ്കര്‍-ഇ-തൊയ്ബയുടെ പ്രധാന ആസ്ഥാനമായ മര്‍കസ്-ഇ-തൊയ്ബ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാലാണ് ഇന്ത്യ മുരിദ്കെയെ ലക്ഷ്യമിട്ടത്. 26/11 മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരും ആക്രമണകാരികള്‍ക്ക് പരിശീലനം ലഭിച്ച സ്ഥലമാണിത്.
8:04 AM, 7 May
ഓപ്പറേഷന് സിന്ദൂര്‍ ആക്രമണം നടത്തിയ എല്ലാ പൈലറ്റുമാരും സുരക്ഷിതരാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു
8:08 AM, 7 May
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8:09 AM, 7 May
എല്ലാ പരീക്ഷകളും റദ്ദാക്കി
ഓപ്പറേഷന് സിന്ദൂരിനെത്തുടര്ന്നുണ്ടായ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് കശ്മീര്‍ സര്‍വകലാശാലയില്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി.
8:10 AM, 7 May
ലോകം ഭീകരതയോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കരുത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
8:18 AM, 7 May
പാകിസ്ഥാന് പാക് അധീന കശ്മീരിലെ എല്ലാ ഭീകരവാദ സ്രോതസ്സുകളും ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പരമോന്നത ദേശീയ താല്‍പ്പര്യത്തില്‍ ഊന്നിയായിരിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് സായുധ സേനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.