ഗുജറാത്ത് കലാപം ഉന്നയിച്ച് പാക് വംശജനായ ബ്രിട്ടീഷ് എംപി; വായടപ്പിച്ച മറുപടിയുമായി റിഷി സുനാക്ക്
ലണ്ടന്‍: ബിബിസി ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന് പിന്നാലെ കാരണക്കാരനായി ചിത്രീകരിക്കുന്ന ബിബിസി ഡോക്യുമെന്ററി സീരീസില്‍ നിന്ന് സുനാക് അകലം പാലിക്കുകയും ചെയ്തു. മോദിയെ വിശേഷിപ്പിച്ചിരിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇതേ കുറിച്ച് പാകിസ്താന് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാന് ഹുസൈന് ഈ ഡോക്യുമെന്ററിയെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിനാണ് റിഷി സുനാക് മറുപടി നല്‍കിയത്. അതേസമയം ഡോക്യുമെന്ററിക്കെതിരെ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധമാണ് ഉള്ളത്.

ഈ ഡോക്യുമെന്റി ഒരു പ്രചാരണം മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാണ്. അത് ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. അതില്‍ മാറ്റം വന്നിട്ടില്ലെന്ന് സുനാക് വ്യക്തമാക്കി.
തീര്‍ച്ചയായും, മറ്റൊരു വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ എവിടെ നടന്നാലും നമ്മള് കണ്ടില്ലെന്ന് നടിക്കില്ല. അതിനോട് സഹിഷ്ണുതയുമില്ല. എന്നാല്‍ ബിബിസി ഡോക്യുമെന്ററിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാനാവില്ല.
അതോടൊപ്പം മോദിയുടെ വ്യക്തിത്വത്തെ അതില്‍ കാണിച്ചിരിക്കുന്ന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ബിബിസി രണ്ട് ഭാഗങ്ങളായിട്ടാണ് ഡോക്യുമെന്ററി സീരീസ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഈ ഡോക്യുമെന്ററിയില്‍. മോദിയുടെ ഭരണകാലത്ത് നടന്ന കലാപത്തില്‍ അദ്ദേഹം യാതൊന്നും ചെയ്തില്ലെന്നാണ് ഇതില്‍ പറയുന്നത്.
അതേസമയം വിവാദത്തെ തുടര്‍ന്ന് നിരവധി പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഈ ഡോക്യുമെന്ററി നീക്കം ചെയ്തിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരും ഈ സീരീസിനെതിരെ രംഗത്ത് വന്നു.
കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വികാരത്തെയാണ് ബിബിസി മുറിവേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ ഇന്ത്യന്‍ വംശജനായ റമി രാഞ്ചര് പറഞ്ഞു. ബിബിസിയുടേത് വളച്ചൊടിക്കപ്പെട്ട റിപ്പോര്‍ട്ടിംഗാണെന്ന് റാമി പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെയും, ഇന്ത്യന്‍ പോലീസിനെയും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയുമാണ് ബിബിസി അപമാനിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഗുജറാത്ത് കലാപത്തെ ഞങ്ങള്‍ അപലപിക്കുന്നു.
ജീവന് നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ വേദനയുണ്ട്. അതുപോലെ ഈ റിപ്പോര്‍ട്ടിംഗ് രീതിയെയും അപലപിക്കുന്നുവെന്ന് റാമി പറഞ്ഞു. തീര്‍ത്തും പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗാണ് ബിബിസി നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം ഇരുപത് വര്‍ഷം മുമ്പുള്ള ഏതോ ബ്രിട്ടീഷ് രേഖയെ ഉദ്ധരിച്ചാണ് അവര്‍ ഡോക്യുമെന്ററി ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞത്. ഇന്ത്യയെ ബാധിക്കുന്ന വിഷയമേ അല്ല അതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications