ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച്കൊന്നു!!
ഒഡീഷയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവെച്ച് കൊന്നു. ഒഡീഷയിലെ കന്ധമാലിലാണ് സംഭവം. സഞ്ജുക്ത ഗിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏപ്രിൽ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാൽ ജില്ലയിൽ പോളിങ്. അതേസമയം ത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ചത്തീസ്ഗഡിലെ ബസ്തര്‍ മേഖല വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നത്.

ബിജെപി വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ ഐഇഡി സ്ഫോടനം നടത്തുകയായിരുന്നു.വാഹനവ്യൂഹത്തിലെ അവസാന വാഹത്തില്‍ ഉണ്ടായിരുന്ന ദണ്ഡെവാഡ എംഎല്‍എ ഭീമാ മാണ്ഡവിയായിരുന്നു ധാരുണമായി കൊല്ലപ്പെട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications