63 മണിക്കൂര്‍ മൗനവ്രതവുമായി പ്രഗ്യാ സിംഗ് താക്കൂര്‍, തെറ്റുകള്‍ക്കുള്ള പരിഹാരമെന്ന് പ്രഗ്യ!!
ഭോപ്പാല്‍: ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് മൗനവ്രതമിരിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മൗനവ്രതമിരിക്കുന്നത്. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രസ്താവന. ഇതിനെ ബിജെപി തള്ളിക്കളഞ്ഞിരുന്നു. പ്രഗ്യയോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. ഇതിന് പ്രായശ്ചിത്തമായി 63 മണിക്കൂര്‍ മൗനവ്രതമിരിക്കാന് പോകുകയാണെന്നും പ്രഗ്യാ വ്യക്തമാക്കി. ഇനിയുള്ള കുറച്ച് സമയം സ്വന്തം ആത്മാവിനെ തിരയാനുള്ളതും, ആത്മീയതയ്ക്കുമുള്ള സമയമാണെന്നും പ്രഗ്യാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഗ്യാ സിംഗ് നടത്തിയ രണ്ട് പ്രസ്താവനകള്‍ ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു.
ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നെന്നായിരുന്നു പ്രഗ്യയുടെ ആദ്യ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കര്‍ക്കറെ തന്നെ കസ്റ്റഡിയില്‍ ദ്രോഹിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ മാപ്പുപറഞ്ഞിരുന്നു. ബിജെപി ഈ പ്രസ്താവനയും തള്ളിക്കളഞ്ഞിരുന്നു. അതേസമയം ഗോഡ്സെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഗ്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രഗ്യാ സിംഗിന് താന്‍ മാപ്പുനല്കില്ലെന്നായിരുന്നു മോദി പറഞ്ഞത്. മെയ് 20 മുതലാണ് പ്രഗ്യാ സിംഗ് മൗനവ്രതമെടുക്കുന്നത്. അതേസമയം ഗോഡ്സെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അവര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ വാക്കുകള്‍ ദേശാഭിമാനികളെ വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയുന്നുവെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. പൊതുജീവിതവും തന്റെ പരാമര്‍ശങ്ങളും മുന്‍നിര്‍ത്തി കടുത്ത പ്രായശ്ചിത്തത്തിനാണ് താന്‍ ഒരുങ്ങുന്നതെന്നും പ്രഗ്യാ പറഞ്ഞു.
-
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ












Click it and Unblock the Notifications