Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് പ്രശാന്തിനെ വേണം, സോണിയയെ അറിയിച്ചു, കോണ്‍ഗ്രസില്‍ തീരുമാനം ഉടന്‍

ദില്ലി: പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അതിവേഗത്തിലാക്കി നേതൃത്വം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കമ്മിറ്റി പ്രശാന്ത് മുന്നോട്ട് വെച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ സച്ചിന്‍ പൈലറ്റിനെയും, ഭൂപേഷ് ബാഗലിനെയും വിളിച്ച് വരുത്തിയിരുന്നു. ഇവര്‍ക്കുള്ള ഭരണപരിചയം കണക്കിലെടുത്താണ് ദില്ലിയിലേക്ക് വരാന്‍ സോണിയ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിനുള്ള തന്ത്രമൊരുക്കുന്നതിനും, സഖ്യ കാര്യത്തിലും പ്രശാന്തിനെ ചുമതലയേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ്. അശോക് ഗെലോട്ടും, ഭൂപേഷ് ബാഗലും പ്രശാന്തിന്റെ വരവിനെ പിന്തുണച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് നിര്‍ദേശം.

1

പ്രശാന്തില്ലാതെ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രശാന്തിനുള്ള എതിര്‍പ്പും പാര്‍ട്ടിയില്‍ കുറഞ്ഞ് വരികയാണ്. അടുത്ത രണ്ട് ദിവസവും തന്റെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കും. സോണിയാ ഗാന്ധി നിയോഗിച്ച കമ്മിറ്റിക്കുള്ള സംശയങ്ങള്‍ മുഴുവന്‍ തീര്‍ക്കാനാണ് പ്രശാന്ത് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ഈ കമ്മിറ്റിയിലുണ്ട്. ഇതിലേക്കാണ് ഗെലോട്ടിനെയും ബാഗലിനെയും വിളിച്ച് വരുത്തിയത്. പ്രശാന്ത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്നതായിരുന്നു.

പ്രശാന്ത് വരികയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിലും അദ്ദേഹമായിരിക്കും തന്ത്രമൊരുക്കുക. അതേസമയം സോണിയാ ഗാന്ധിക്ക് ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ തീരുമാനമുണ്ടാകുക. പ്രശാന്ത് നിര്‍ദേശിച്ച ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അദ്ദേഹത്തെ കമ്മിറ്റിഅറിയിച്ചിരുന്നു. അതുകൊണ്ട് ഈ യോഗത്തിലേക്ക് വരാന്‍ പ്രശാന്തിനോട് നിര്‍ദേശം. അടുത്ത രണ്ട് ദിവസം കൂടി തുടരാനാണ് പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ പ്രശാന്ത് ചേരുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്. ഇനി വെറും കണ്‍സള്‍ട്ടന്റായി എത്തുമോ എന്ന കാര്യവും അറിയില്ല.

പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയാണ് എടുക്കുക. പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിയെ അടിമുടി മാറ്റാന്‍ കഴിയുമെന്നാണ് ഗെലോട്ടും ബാഗലും ഒരു സ്വരത്തില്‍ സോണിയാ ഗാന്ധിയെയും കമ്മിറ്റിയെയും അറിയിച്ചിരിക്കുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ പ്രശാന്തിന് സാധിക്കുമെന്നാണ് ഇവര്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ ബ്രാന്‍ഡ് എന്നാണ് ഗെലോട്ട് പ്രശാന്തിനെ വിശേഷിപ്പിച്ചത്. വലിയൊരു ജനവിഭാഗവും എങ്ങനെ പാര്‍ട്ടിയെ ബന്ധിപ്പിക്കാമെന്ന ചര്‍ച്ചകളാണ് നടന്നത്. അതിന് പ്രശാന്ത് എങ്ങനെ സഹായിക്കുമെന്നും ചോദിച്ചറിഞ്ഞു. കമ്മിറ്റിയുടെ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+