Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിന്റെ അവകാശങ്ങള്‍ പിടിച്ചുപറിക്കേണ്ട; കേന്ദ്രത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് ഭാഗവന്ത് മന്‍

അമൃത്സര്‍: പഞ്ചാബ് സര്‍വീസ് നിയമങ്ങള്‍ക്ക് പകരം ചണ്ഡീഗഡിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് നിയമങ്ങള്‍ ബാധകമാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അതിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്‍. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിലാണ് ഭഗവന്ത് മാന്‍ കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ചണ്ഡീഗഢ് പഞ്ചാബിന്റെ തലസ്ഥാനമായി തുടരുമെന്ന് ഭാഗവന്ത് മന്‍ പറഞ്ഞു.1966 ലെ പഞ്ചാബ് പുനഃസംഘടന നിയമം മുഖേനയാണ് പഞ്ചാബ് പുനഃസംഘടിപ്പിച്ചതെന്ന് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാന്‍ പറഞ്ഞു.

ഹരിയാന സംസ്ഥാനത്തിലേയും ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശത്തേയും പ്രദേശങ്ങള്‍ സംയോജിപ്പിച്ചാണ് സംസ്ഥാനം രൂപീകരിച്ചത്. ഹിമാചല്‍ പ്രദേശിനായി പഞ്ചാബിലെ കുറച്ച് സ്ഥലങ്ങളും വിട്ടുകൊടുത്തു. അതിനുശേഷം, പഞ്ചാബ് സംസ്ഥാനത്തിന്റെയും ഹരിയാന സംസ്ഥാനത്തിന്റെയും നോമിനികള്‍ക്ക് തുല്യ അനുപാതത്തില്‍ ഭരണ സ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് ഭക്രാ ബിയാസ് മാനേജ്മെന്റ് ബോര്‍ഡ് (ബി ബി എം ബി) പോലുള്ള പൊതു ആസ്തികളുടെ ഭരണത്തില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുകയായിരുന്നു.

1

''അടുത്തിടെയുള്ള പല നടപടികളിലൂടെയും, കേന്ദ്രം ഈ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറ്റവും സമീപകാലത്ത്, ഭക്രാ ബിയാസ് മാനേജ്മെന്റ് ബോര്‍ഡിലെ അംഗങ്ങളുടെ പോസ്റ്റുകള്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര സര്‍ക്കാരിലെയും ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം പരസ്യം ചെയ്തു, എന്നാല്‍ ഈ തസ്തികകള്‍ പരമ്പരാഗതമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് നികത്തിയത്, ഭാഗവന്ത് മന്‍ പ്രമേയം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു. അതുപോലെ, ചണ്ഡീഗഢ് ഭരണം എല്ലായ്‌പ്പോഴും 60:40 എന്ന അനുപാതത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്.

2

എന്നിരുന്നാലും, അടുത്തിടെ, കേന്ദ്രം ചണ്ഡീഗഢില്‍ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ക്കായി കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു, ഇത് മുന്‍കാല ധാരണകള്‍ക്ക് വിരുദ്ധമാണ്. ചണ്ഡീഗഢ് നഗരം പഞ്ചാബിന്റെ തലസ്ഥാനമായി സൃഷ്ടിക്കപ്പെട്ടുവെന്ന് ഭാഗവന്ത് മാന്‍ പറഞ്ഞു. മുന്‍കാലങ്ങളിലെല്ലാം, ഒരു സംസ്ഥാനം വിഭജിക്കുമ്പോഴെല്ലാം, തലസ്ഥാനം മാതൃരാജ്യത്തില്‍ തന്നെ തുടരും. അതിനാല്‍, ചണ്ഡീഗഢ് പൂര്‍ണ്ണമായും പഞ്ചാബിലേക്ക് മാറ്റണമെന്ന് പഞ്ചാബ് അവകാശവാദം ഉന്നയിക്കുന്നു.

3

ചണ്ഡീഗഢിനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന നിരവധി പ്രമേയങ്ങള്‍ ഈ സഭ ഇതിന് മുമ്പ് പാസാക്കിയിട്ടുണ്ട്. ഐക്യം നിലനിര്‍ത്താനും ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ചണ്ഡീഗഢിനെ ഉടന്‍ പഞ്ചാബിലേക്ക് മാറ്റാനും കേന്ദ്രത്തോട് വിഷയം ഉന്നയിക്കാനും ഈ സഭ വീണ്ടും സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ഫെഡറലിസത്തിന്റെ തത്വങ്ങള്‍ മാനിക്കണമെന്നും ചണ്ഡീഗഢിന്റെ ഭരണത്തിലും ബി ബി എം ബി പോലുള്ള മറ്റ് പൊതു ആസ്തികളുടെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നും ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

4

പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പ്രമേയത്തെ പിന്തുണക്കുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. അതേസമയം പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നേരിട്ട് പോരടിക്കാന്‍ തയ്യാറായിരിക്കുകയാണ്. ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ആരംഭിച്ച വീട്ടുപടിക്കല്‍ റേഷന്‍ എന്ന ആശയം കേന്ദ്ര എതിര്‍പ്പിനെ തുടര്‍ന്ന് നടത്താന്‍ സാധിച്ചിരുന്നില്ല. ഇത് കഴിഞ്ഞ ആഴ്ച മുതല്‍ പഞ്ചാബില്‍ നടത്തുമെന്ന് ഭാഗവന്ത് മന്‍ പറഞ്ഞിരുന്നു. എന്നാല്‍ ദല്‍ഹിയിലേതിന് സമാനമായി പഞ്ചാബിലും ഇടപെടുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലൂടെ അമിത് ഷാ മുന്നോട്ടുവെക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+