രാഹുല്‍ ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു, പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല, വാദങ്ങളെ പൊളിച്ച് ഇഡി
ദില്ലി: 12 മണിക്കൂര്‍ ഒരടി പോലും നടക്കാതെ കസേരയില്‍ ഇരുന്ന് ഇഡിക്ക് ശാന്തമായി മറുപടി നല്കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ രാഹുല്‍ എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കുന്നതെന്ന് ഇഡി പറഞ്ഞു. രാഹുലിന്റെ വാദങ്ങളും അവര്‍ തള്ളി. നാലിലൊന്ന് ചോദ്യങ്ങള്‍ക്കും രാഹുല്‍ ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ ക്ഷീണിതനാണെന്ന് പലവട്ടം അദ്ദേഹം പറഞ്ഞുവെന്ന് ഇഡി വിശദീകരിക്കുന്നു. താന്‍ വിപാസനം ചെയ്യുന്നത് കൊണ്ട് ഒരുപാട് നേരം കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്നും, തന്റെ ഊര്‍ജത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നുവെന്നും പറഞ്ഞിരുന്നു.

ഇതിനിടെ രാഹുലിനെ പിന്തുണച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി രംഗത്തെത്തി. രാഹുലിനെ ഇഡി പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യം ആവശ്യമില്ലാതെ നീട്ടി കൊണ്ടുപോവുകയാണ്. നിരന്തരമായി വിവരങ്ങള്‍ കിട്ടാനെന്ന പേരില്‍ രാഹുലിനെ അവര്‍ വിളിച്ച് വരുത്തു. അഞ്ച് ദിവസം വേണോ കാര്യങ്ങള്‍ ചോദിച്ചറിയാന്‍. എല്ലാ രജിസ്ട്രേഷനുകളും വിവരങ്ങളും ഇഡിക്ക് മുന്നിലുണ്ട്. ഈ ചോദ്യം ചെയ്യല്‍ അവര്‍ക്ക് ശരിക്കും അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാം. എന്നാല്‍ അവര്‍ രാഹുലിനെ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. അതേസമയം ജൂലായ് അവസാനം സോണിയാ ഗാന്ധിയോട് ഹാജരാവാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സോണിയ കഴിഞ്ഞ ദിവസം ഇഡിക്ക് കത്തയച്ചിരുന്നു. രോഗം മാറാനായി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. സോണിയാ ഗാന്ധി ഇപ്പോള്‍ വീട്ടിലാണ് ഉള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ സോണിയയെ അലട്ടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് നേരത്തെ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരാവാനായിരുന്നു സോണിയക്ക് ലഭിച്ച നിര്‍ദേശം. ഇതാണ് ജൂലായ് അവസാനം വരെ അവര്‍ക്ക് സമയം അനുവദിക്കാന്‍ കാരണം. വീട്ടില്‍ സോണിയക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
തന്നെ ഇഡിയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സികളോ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഭയപ്പെടുത്താന്‍ സാധിക്കില്ല. ഇഡിക്ക് എന്നെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അത് മനസ്സിലായി കാണുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. തന്റെ ക്ഷമയെ ഇഡി അഭിനന്ദിക്കുകയാണ് ചെയ്തത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്കി. എസിയുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവര്‍ എന്നെ ചോദ്യം ചെയ്തത്. പലതും ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ നോക്കി. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് പുറത്തുപോവാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ആ സീറ്റില്‍ നിന്ന് എഴുന്നേറ്റിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications